കുഴല്‍പ്പണ കേസ്: നിയമസഭയില്‍ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിങ്കള്‍, 7 ജൂണ്‍ 2021 (11:35 IST)
കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഏറ്റുമുട്ടല്‍. കേസില്‍ സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് പറയിക്കരുതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന നിലയിലാകരുതെന്നും ഷാഫി പറഞ്ഞു. 
 
കേസില്‍ ബിജെപിയുടെ പങ്ക് സര്‍ക്കാര്‍ എടുത്തുപറയുന്നില്ലെന്നും കെ.സുരേന്ദ്രന്റെ പേര് പോലും പറയാത്തത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. ഒന്‍പതര കോടി കൊണ്ടുവന്നെന്ന് പൊലീസ് പറയുന്നു. ഇതില്‍ എത്ര കോടി പിടിച്ചെടുത്തിട്ടുണ്ട്. ഏഴുസീറ്റില്‍ ബിജെപിയെ ജയിപ്പിക്കാമെന്ന് ധാരണയുണ്ടായിരുന്നില്ലേയെന്നും സതീശന്‍ ചോദിച്ചു.
 
പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി പ്രതിരോധിച്ചു. കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കുഴല്‍ അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല. ഗൗരവമായ അന്വേഷണം നടക്കുന്നുണ്ട്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍