'മാധവ് ഗാഡ്ഗിൽ ശവംതീനി കഴുകൻ, കേരളം മുഴുവൻ നടന്ന് മണ്ടത്തരം വിളമ്പുന്നു’ - അധിക്ഷേപവുമായി ജോയ്സ് ജോർജ്

ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (11:29 IST)
കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകൾ തുറന്നുവിട്ടതെന്ന് പറഞ്ഞ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിനെ അധിക്ഷേപിച്ച് ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്. കേരളത്തില്‍ നൂറുകണക്കിനാളുകള്‍ പ്രളയദുരന്തത്തില്‍ പെട്ട് മരിച്ചുവീണ ദിവസം ശവംതീനി കഴുകനെപ്പോലെയണ് മാധവ് ഗാഡ്ഗില്‍ മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തു പറന്നിറങ്ങിയത്.
 
മരവിച്ച മനസ്സാക്ഷിയുമായി പ്രകൃതി ദുരന്തത്തെ മറയാക്കി കാത്തിരുന്ന ദിവസം വന്നുചേര്‍ന്നതുപോലെ നടത്തിയ പ്രസ്താവനകള്‍ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ ഉണ്ടായത് പ്രളയദുരന്തമല്ല പ്രകൃതിദുരന്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
 
ശത്രുക്കള്‍ പോലും മരണവീട്ടില്‍ നിശ്ശബ്ദത പാലിക്കുമെന്നിരിക്കേ, കേരളത്തില്‍ മുന്നൂറോളം പേര്‍ മരിച്ചത് തന്റെ റിപ്പോര്‍ട്ട് നടപ്പാക്കാത്തതു കൊണ്ടാണെന്ന മണ്ടത്തരം കേരളം മുഴുവന്‍ നടന്ന് പ്രചരിപ്പിക്കുകയായിരുന്നു ഗാഡ്ഗിലും ചില കപട പരിസ്ഥിതിവാദികളും.- ജോയ്സ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍