അതേസമയം 20 മാസമായി തുടരുന്ന ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിവിലിയന്മാരെയും പോരാളികളെയും മന്ത്രാലയം വേര്‍തിരിച്ചിട്ടില്ല. മരിച്ചവരില്‍ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്.