മകള്‍ക്ക് സമ്മാനം നല്കിയത് ഓര്‍മ്മയുണ്ടോയെന്ന് ജിഷയുടെ അമ്മ; നിറകണ്ണുകളോടെ ഒന്നും സംസാരിക്കാതെ ജയറാം; പ്രതിയെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്നും ജയറാം

ബുധന്‍, 4 മെയ് 2016 (18:02 IST)
ക്രൂരമായ പീഡനങ്ങള്‍ക്കു ശേഷം കൊല ചെയ്യപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിയെ കാണാന്‍ നടന്‍ ജയറാം പെരുമ്പാവൂരിലെത്തി. പെരുമ്പാവൂര്‍ സ്വദേശി കൂടിയായ ജയറാം ജിഷയുടെ അമ്മയെ കണ്ടതിനു ശേഷം നിറകണ്ണുകളോടെയാണ് പുറത്തേക്ക് ഇറങ്ങിയത്.
 
മകള്‍ക്കു സമ്മാനം നല്കിയതോര്‍മ്മയുണ്ടോയെന്ന രാജേശ്വരിയുടെ ചോദ്യമാണ് ജയറാമിനെ വികാരാധീനനാക്കിയത്. രാജേശ്വരിയെ ചേര്‍ത്തുപിടിച്ച ജയറാം അവരെ ആശ്വസിപ്പിച്ചു. പുറത്ത് കാത്തുനിന്ന മാധ്യമങ്ങളോട് ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ഉടനെ സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
 
കേസിലെ പ്രതിക്ക് ശിക്ഷ വിധിക്കേണ്ടത് ജനങ്ങളാണെന്ന് ജയറാം പറഞ്ഞു. അവനെയൊക്കെ പിടിച്ച് ജനങ്ങള്‍ക്ക് നടുവിലേക്ക് ഇട്ടുകൊടുക്കണം. കൊലപാതകത്തെ രാഷ്‌ട്രീയവല്‍ക്കരിക്കരുത്. ജിഷയുടെ അമ്മയെ മാനസികരോഗിയാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക