അഗ്‌നിശമനസേനയുടെ സ്‌കൂബ ടീം തിരച്ചില്‍ നടത്തി മൂന്നു മണിക്കൂറുകള്‍ക്കു ശേഷമാണ് 5 കിലോമീറ്റര്‍ അകലെ നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. നിലമ്പൂരില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്നു ട്രെയിന്‍. റെയില്‍വേ പാലം എത്തിയപ്പോള്‍ അധ്യാപിക വാതില്‍ തുറന്ന് ചാടുകയായിരുന്നു. ചെറുതുരുത്തി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യോളജി അധ്യാപികയാണ് ഇവര്‍.