തൃശൂരിൽ 100 കോടിയിലേറെ നിക്ഷേപവുമായി ദമ്പതികൾ മുങ്ങി, പണം നഷ്ടപ്പെട്ടത് മുന്നൂറോളം പേർക്ക്

ബുധന്‍, 11 ജനുവരി 2023 (12:16 IST)
തൃശൂരിൽ വീണ്ടും നിക്ഷേപത്തട്ടിപ്പ്. ധനകാര്യസ്ഥാപനമായ ധനവ്യവസായയിൽ പണം നിക്ഷേപിച്ച മുന്നൂറിലേറെ പേർക്കാണ് പണം നഷ്ടപ്പെട്ടത്. നൂറു കോടിയിലേറെ വരുന്നതുകയുമായി ദമ്പതികൾ മുങ്ങിയതായാണ് പരാതി. പലർക്കും ഒരു ലക്ഷം മുതൽ 50 ലക്ഷം വരെയാണ് നഷ്ടമായത്.15 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയത്.
 
തൃശൂർ വടൂക്കര സ്വദേശിയായ പിഡി ജോയിയാണ് സ്ഥാപനത്തിൻ്റെ ഉടമ. ഭാര്യയും മക്കളും സ്ഥാപനത്തിൻ്റെ ഡയറക്ടർമാരാണ്. നിക്ഷേപകർ കൂട്ടപരാതിയുമായി എത്തിയതോടെയാണ് ജോയിയും കുടുംബവും മുങ്ങിയത്. ജോയിയും ഭാര്യ റാണിയുമാണ് പ്രതികൾ. അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. 15 ശതമാനം പലിശ വാഗ്ദാനം ചെയ്ത് പണം നിക്ഷേപിച്ചവർക്ക് കഴിഞ്ഞ 6 മാസമായി പലിശ ലഭിച്ചില്ല. ഇവർ പരാതിയുമായി എത്തിയതോടെയാണ് ദമ്പതികളും കുടുംബവും മുങ്ങിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍