വർഷം 2 കഴിഞ്ഞു, ജസ്‌ന ഇപ്പോഴും കാണാമറയത്ത് തന്നെ

അനു മുരളി
വെള്ളി, 20 മാര്‍ച്ച് 2020 (12:20 IST)
2018 മാർച്ച് 22നു ബന്ധുവീട്ടിലേക്ക് പോയ ജസ്ന മരിയ ജയിംസിനെ പിന്നീട് ആരും കണ്ടിട്ടില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് വിദ്യാർഥിനിയായിരുന്ന ജസ്നയെ അന്വേഷിച്ച് പൊലീസ് അവൾ സഞ്ചരിച്ചുവെന്ന് കരുതപ്പെടുന്ന എല്ലാസ്ഥലങ്ങളിലും തിരഞ്ഞു. പക്ഷേ രണ്ട് വർഷങ്ങൾക്കിപ്പുറവും ജസ്ന എവിടെ എന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്താൻ കേരള പൊലീസിനായിട്ടില്ല.
 
മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോയ ജസ്ന എരുമേലി വരെ എത്തിയതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചു. എന്നാൽ, പിന്നീട് എങ്ങോട്ട് പോയെന്ന് ആർക്കും ഒരു വിവരവുമില്ല. ഇതിനോടകം കേരളത്തിനു അകത്തും പുറത്തും പൊലീസ് തിരഞ്ഞു കഴിഞ്ഞു. ജെസ്ന പോകാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന ഇടങ്ങളിൽ എല്ലാം പൊലീസ് അന്വേഷിച്ചെത്തി. പക്ഷേ യാതോരു തുമ്പും ലഭിച്ചില്ല. 
 
കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. സിസിടിവി ദൃശ്യങ്ങൾ മുൻനിർത്തിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ഇതിനിടെ ബെംഗളൂരുവിൽ ജെസ്‌നയെ കണ്ടതായി പ്രചാരണമുണ്ടായി. എന്നാൽ അതും ശരിയല്ലെന്നായിരുന്നു കണ്ടെത്തൽ. ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതിൽ കൂടുതലൊന്നും ക്രൈംബ്രാഞ്ചിനും സാധിച്ചില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article