ഹൈസ്‌കൂൾ വിദ്യാർത്ഥിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

വെള്ളി, 4 ഓഗസ്റ്റ് 2017 (17:39 IST)
ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ് ചെയ്തു. നാട്ടുകാരും ബന്ധുക്കളുമാണ് കഴിഞ്ഞയാഴ്ച ഇതുമായി ബന്ധപ്പെട്ട പരാതി കാട്ടാക്കട പൊലീസിൽ നൽകിയത്.
 
പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും ചേർന്ന് പെൺകുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ആരായുകയും ചെയ്തു. കാട്ടാക്കട പോലീസ് വനിതാ പോലീസിന്റെ സഹായത്തോടെ പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ കണ്ടാലറിയാവുന്ന ഒരാൾ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആദ്യം മൊഴി നൽകിയത്.
 
തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകർ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി പിതാവാണ് തന്നെ പീഡിപ്പിച്ചതെന്ന് മൊഴി നൽകിയത്. പെൺകുട്ടിയേയും മാതാവിനെയും പൊലീസ് നിർഭയ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. 
 
കുട്ടി സ്‌കൂളിൽ പോകാതായതോടെയായിരുന്നു നാട്ടുകാർക്ക് സംശയം തോന്നിയതും തുടർ അന്വേഷണം നടത്തിയതും. മാസങ്ങൾക്ക് മുമ്പ് കുട്ടിയെ മാതാപിതാക്കൾ ബന്ധുവിനെറ്റിൽ എത്തിച്ചു ഗര്ഭച്‌ഛിദ്രം നടത്താണ് ശ്രമിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക