കുടുംബങ്ങള്‍ ശിഥിലമാകുന്നത് തടയാനും സാമൂഹ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ബാറുകള്‍ പൂട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും ഇത് സര്‍ക്കാരിന്‍റെ നയമാണെന്നും കോടതി ഇടപെടരുതെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. എട്ട് ജില്ലകളിലായി വെറും 20 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമാണുള്ളതെന്നും ഇവ തുറന്നുപ്രവര്‍ത്തിക്കുന്നതുകൊണ്ട് ദോഷമില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.