ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിളിച്ച അടിയന്തര യോഗത്തില്‍ യുഎസ് -ഇറാന്‍ പ്രതിനിധികളുടെ വാക്‌പോര്; തിരിച്ചടിക്കുമെന്ന് ഇറാന്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 23 ജൂണ്‍ 2025 (10:57 IST)
ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിളിച്ച അടിയന്തര യോഗത്തില്‍ യുഎസ് -ഇറാന്‍ പ്രതിനിധികളുടെ വാക്‌പോര്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ആക്രമണം നടത്തിയത്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി ആയതിനാലാണ് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് അമേരിക്ക പറഞ്ഞത്. ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസിഡര്‍ ഡൊറോത്തി ഷിയയാണ് ഇക്കാര്യം പറഞ്ഞത്.
 
40 കൊല്ലമായി അമേരിക്കയെ നശിപ്പിക്കും ഇസ്രയേലിനെ നശിപ്പിക്കും തുടങ്ങിയ പ്രസ്താവനകള്‍ നടത്തി അയല്‍ രാജ്യങ്ങളുടെയും അമേരിക്കയുടെയും സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരം ഭീഷണിയാണ് ഇറാനെന്നും സുരക്ഷാ സമിതിയില്‍ യുഎസ് പറഞ്ഞു. കൂടാതെ ഇറാന്‍ ഭരണകൂടവും അവരുടെ കൂട്ടാളികളും ചേര്‍ന്ന് നിരവധി അമേരിക്കക്കാരെ വധിച്ചെന്നും അവര്‍ പറഞ്ഞു. ഇറാന്‍ ഭരണകൂടത്തിനെ ഒരുതരത്തിലും ആണവായുധം അനുവദിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.
 
അതേസമയം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ പ്രതിനിധി പ്രതികരിച്ചു. തിരിച്ചടിക്കുന്നതിനെ കുറിച്ച് ഇറാന്‍ കൃത്യമായ തീരുമാനം എടുക്കുമെന്നും വ്യക്തമാക്കി. ഗാസയുടെ കാര്യത്തില്‍ സംഭവിച്ചത് പോലെ യുദ്ധത്തിന് കൂട്ടുനിന്നതിനുള്ള കുറ്റബോധം എക്കാലത്തും ഐക്യരാഷ്ട്രസഭയ്ക്ക് ഉണ്ടാകുമെന്നും ഇറാന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍