ജയില്‍ പുള്ളിയുമായി പ്രണയം: അമ്മ മൂന്നു മക്കളെ ഉപേക്ഷിച്ചു

ശനി, 5 ജൂലൈ 2014 (16:22 IST)
ഓണ്‍ലൈനില്‍ കൂടി പരിചയപ്പെട്ട തടവുകാരനുമായി പ്രനയം മൂത്ത് ഭര്‍ത്താവിനേയും മൂന്നു മക്കളേയും യുവതി ഉപേക്ഷിച്ചു.  29 കാരിയായ ജെന്നിഫര്‍ ബട്ട്ലര്‍ ആണ് പ്രണയം തലക്കു പിടിച്ച് ഈ കടും കൈ കാണിച്ചത്. ഇവരുടെ മക്കള്‍ക്ക് 10 വയസില്‍ താഴെമാത്രമാണ് പ്രായം.

മോഷണം, കൊള്ളയടിക്കല്‍, മയക്കുമരുന്ന് കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചെയ്ത 23 കാരനായ ക്രിസ്റ്റഫര്‍ മോസിയര്‍ എന്നയള്‍ക്ക് വേണ്ടിയാണ് ജെന്നിഫര്‍ മക്കളേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ചത്. ഇയാള്‍ ഇപ്പോള്‍ 15 വര്‍ഷത്തേ തടവ് ശിക്ഷ അനുഭവിക്കുകയാണിപ്പോള്‍.

അഞ്ചുവര്‍ഷമായി തടവില്‍ കഴിയുന്ന ഇയാള്‍ക്ക് സെപ്റ്റംബറില്‍ പരോള്‍ ലഭിച്ച് പുറത്തിറങ്ങും അന്ന് മോതിരം മാറലും മറ്റു ചടങ്ങുകളും നടത്താമെന്നാണ് ജെന്നിഫര്‍ കരുതുന്നത്. 2011 ല്‍ ജയില്‍ പുള്ളികള്‍ക്കുള്ള തുലികാ സുഹൃത്തുക്കളെ തേടുന്ന വെബ് സൈറ്റ് വഴിയാണ് മോസിയറിനെ ജെന്നിഫര്‍ പരിചയപ്പെട്ടത്.

സൌഹൃദം പ്രണയമായി പൂത്തു തളിര്‍ക്കാന്‍ പിന്നീടധികം സമയം വേണ്ടി വന്നില്ല. പ്രണയം തലയ്ക്കു പിടിച്ചതോടെ ആഴ്ചയില്‍ 3 കത്തുകള്‍ വീതമാണ് ഇരുവരും പരസ്പരം അയച്ചുകൊണ്ടിരുന്നത്.  ആര്‍ക്കും തെറ്റുകള്‍ പറ്റാമെന്നും തിരുത്തി ജീവിക്കാന്‍ മോസിയറിന് ഒരവസരം കൂടി നല്‍കണമെന്നുമാണ് ജെന്നിഫര്‍ പറയുന്നത്.

അമേരിക്കയില്‍ തടവുകാര്‍ക്ക് ഇന്റെര്‍നെറ്റ് ഉപയോഗിക്കാന്‍ അനുവാദമുണ്ട്. അങ്ങനെയാണ് ഇരുവരും പരിചയപ്പെടുന്നത്, എന്നാല്‍ അമ്മ എവിറ്റെപ്പോയതാണെന്ന് കുട്ടികള്‍ക്കിതുവരെ മനസിലായിട്ടില്ല. മൂത്തകുട്ടി ടെയ്‌ലര്‍ക്ക് 8 വയസേ ആയിട്ടുള്ളൂ. രണ്ടാമത്തെ കുട്ടി റ്റ്രിസ്റ്റനു 6 വയസും ഇളയകുട്ടി മിയയ്ക്ക് 4 വയസും ആണുള്ളത്.

വെബ്ദുനിയ വായിക്കുക