ബഹുസ്വരതയുടെ ആഴങ്ങള്‍ തേടിയ പകലിരവുകള്‍

കോളനിവല്‍ക്കരിക്കപ്പെടു ജനതയുടെ പ്രതിരോധങ്ങള്‍ .. യുദ്ധത്തിന്‍റേയും അധിനിവേശത്തിന്‍റെയും ആസക്തികള്‍. വിശപ്പിന്‍റേയും കലാപങ്ങളുടേയും പകലിരവുകള്‍ ..... ഹൃദയമിഴിയില്‍ കാഴ്ചയുടെ തീവ്രാനുഭവങ്ങള്‍ കോറിയിട്ട് 12-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 'ഫെയ്ഡ് ഔട്ട്" ആകുകയായി.

വൈചിത്രത്തിന്‍റേയും ലിംഗഭേദത്തിന്‍റേയും ആകുലതകളെ തീക്ഷണതയോടെ ആവിഷ്കരിച്ച് ലൂസിയ ഭുവന്‍സോയുടെ എക്സ്.എക്സ്.വൈ , സൂഹൃത്തായ ലിയുവിന്‍റെ മൃതദേഹവും വഹിച്ചുള്ള സാവോയുടെ യാത്രയിലൂടെ വര്‍ത്തമാനകാല ചൈനീസ് ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ വിസ്മകയകരമായ കൈയ്യൊതുക്കത്തോടെ ഒതരുക്കിയ യംഗ് ഴാങ്ങിന്‍റെ ഗെറ്റിംഗ് ഹോം മേളയിലെ ജനപ്രിയ ചിത്രമായി മാറി.

റിയാലിറ്റിയും ഇല്യൂഷനും വിസ്മയകരമാക്കുംവിധം സമരസപ്പെടുത്തി ജീവന്‍റെയും ആത്മാവിന്‍റേയും ആന്തരിക സംഘര്‍ഷങ്ങള്‍ ആവിഷ്കരിച്ച മൈക്കലോ മഞ്ഞ്വേവ് സ്ക്കിയുടെ ഷാഡോസ്, ദൃശ്യസാധ്യതയുടേയും സംഗീതത്തിന്‍റേയും ശില്‍പചാതുര്യത്തിന്‍റേയും അപാരസാധ്യകതള്‍ ലോകസിനിമയ്ക്കായി കാഴ്ചവെയക്കു കിം കി ഡുക്കിന്‍റെ ടൈം മനസ്സിന്‍റെ ഇഴയടുപ്പങ്ങളുടെ തീവ്ര അനുഭവങ്ങളും പ്രണയത്തിന്‍റേയും രതിയുടേയും പുതിയ കാലമാണ് നമുക്ക് മുില്‍ തുറന്നിട്ടത്.


'ശബ്ദമില്ലാത്തപ്പോഴും സംവേദിക്കാനില്ലാത്തപ്പോഴും വാക്കുകളാണ് നിങ്ങള്‍ക്കുവേണ്ടത്" എന്നു പറഞ്ഞ പെദ്രോ അല്‍മദോവറിന്‍റെ ആത്മഭാഷണം പോലെ തെ ഉറവയുള്ള ദൃശ്യ പ്രപഞ്ചമായിരുന്നു വോള്‍വര്‍', ആള്‍ എബൗട്ട് മൈ മദര്‍, ബാഡ് എഡ്യൂക്കേഷന്‍ തുടങ്ങിയ ചലച്ചിത്രാനുഭവങ്ങള്‍.

ചെക്കോസ്ളോവാക്യന്‍ ചലച്ചിത്ര ചരിത്രത്തിലെ പ്രകാശ ഗോപുരമായ "ജിറി മെന്‍സിലിന്‍റെ യുദ്ധത്തിന്‍റേയും പൗര സ്വാതന്ത്യത്തിന്‍റേയും ലാര്‍ക്ക് ഓന്‍ എ സ്ട്രിംഗിലെ തടവറയ്ക്ക് ലോഹകൂന്പാര ചിന്തകള്‍, ചലച്ചിത്ര ദൃശ്യ വ്യാകരണത്തിന്‍റെ പുതിയ പാഠഭേദങ്ങളായിരുന്നു.


മനുഷ്യജീവിതത്തിന്‍റെ ഉള്ളറകളിലേക്ക് ബ്രൂട്ട് ലൈറ്റുകള്‍ തെളിച്ച് മെറ്റാഫിസിക്കല്‍ ആയ പുനര്‍ നിര്‍മ്മിതിയിലൂടെ ചലച്ചിത്ര ഭാഷയുടെ പരിമിതികള്‍ മറികടടന്ന ബര്‍ഗ്മാന്‍ ചിത്രങ്ങള്‍ ദൃശ്യഭാഷയുടെ വേരുറപ്പുള്ള അവലംബങ്ങളെ ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തി.

ഓര്‍മ്മകളെക്കുറിച്ചും ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും മലയാളത്തിന്‍റെ 'നിറവും മണവുമുള്ള ചിത്രങ്ങളരുക്കിയ കാലം മറക്കരുതാത്ത സര്‍ഗ്ഗ സാിധ്യങ്ങളായ പി.ഭാസ്കരന്‍ മാഷും സി.വി. ശ്രീരാമനും മേളയില്‍ അനശ്വരതയുടെ അടയാളങ്ങളായി വീണ്ടും എത്തിയപ്പോള്‍ വര്‍ഷാന്തരങ്ങള്‍ എത്ര കഴിഞ്ഞാലും ജ്വലിച്ചു നില്‍ക്കു സര്‍ഗ്ഗാത്മകതയുടെ വഴിവെളിച്ചങ്ങളാണ് ഈ ചിത്രങ്ങളെന്ന് സംഘാടകര്‍ ചലച്ചിത്രാസ്വാദകരെ നീതിപൂര്‍വം ഓര്‍മ്മപ്പെടുത്തി.

ചലച്ചിത്രകലയുടെ നന്മകള്‍ സ്വാംഗീകരിക്കാനെത്തിച്ചര്‍ ആസ്വാദകര്‍ക്ക് വിഷയ വൈവിധ്യമുള്ള, ലോക സിനിമയുടെ വര്‍ത്തമാനത്തെ ബോധ്യപ്പെടുത്തു മികച്ച പാക്കേജുകള്‍ ഒത്ധക്കുതില്‍ കേരള ചലച്ചിത്ര അക്കാദമി ലക്ഷ്യബോധത്തോടെ മുന്നേറിയിട്ടുണ്ട്.

ആഭ്യന്തര കലഹത്തിന്‍റേയും വംശീയതയുടേയും ദുരന്തങ്ങള്‍ ജീവിതത്തിന്‍റെ തത്വശാസ്ത്രങ്ങളിലും കാവ്യാത്മകമായ ബിംബങ്ങളിലും ചാലിച്ച് തെരേസ പ്രത സ്ളീപ് വാക്കിംഗ് ലാന്‍റിലൂടെ ഒരുക്കിയെടുത്ത് മാനുഷികതയുടെ പ്രത്യയശാസ്ത്രവും കാഴ്ചയുടെ അനുഭവ സ്പര്‍ശവും ആയിരുന്നു.

സമകാലിക ലോകജീവിതത്തിന്‍റെ ബഹുസ്വരതകളും വിഭി സംസ്കാരത്തിന്‍റെ ആഴങ്ങളും നിറഞ്ഞ ദര്‍ശനങ്ങളായിത്ധു മേളയിലെ ചിത്രങ്ങളേറെയും പ്രേക്ഷകത്ധടെ പുതിയ ദൃശ്യബോധങ്ങളെ വീണ്ടും വിളിച്ചുണര്‍ത്താന്‍ പന്ത്രണ്ടാമത് അന്താരാഷ്ട്ര മേളയ്ക്ക് കഴിഞ്ഞിട്ടുണ്ട

വെബ്ദുനിയ വായിക്കുക