ചലച്ചിത്ര മേള ഫലിതങ്ങള്‍

1 പ്രശസ്തയായ ഒരു നടി ചലച്ചിത്ര മേളയില്‍ എത്തിയിരിക്കുന്നു. ഒരു ലേഖകന് ആ നടിയെ ഇന്‍റര്‍വ്യൂ ചെയ്യണം. ബന്ധു കൂടിയായ ചലച്ചിത്ര മേള സംഘാടകനോട് സഹായം ചോദിച്ചു. ‘നിനക്ക് വേണമെങ്കില്‍ തിരുവനന്തപുരം മൃഗശാലയിലെ പെണ്‍സിംഹവുമായി ഇന്‍റര്‍വ്യൂ നടത്തുവാന്‍ അവസരം ഉണ്ടാക്കി തരാം. പക്ഷെ അവരോട് വല്ലതും ചോദിക്കുവാന്‍ ചെറിയൊരു പേടി’-സംഘാടകന്‍ പറഞ്ഞു.


2 സ്ഥലം കൈരളി തീയേറ്റര്‍. മീ മൈസെല്‍ഫ് തുടങ്ങിയിരിക്കുന്നു. ഇരുട്ടില്‍ മുടി നീട്ടിവളര്‍ത്തിയ മൂന്ന് രൂപങ്ങള്‍ തീയേറ്ററിലെ ഇരുട്ടിലേക്ക് വന്നു. മൊബൈല്‍ വെളീച്ചത്തില്‍ നീങ്ങി അവര്‍ മുന്‍ സീറ്റുകളീല്‍ ഇരുന്നു. ഇവര്‍ പെണ്‍ ‘ബുജി’കളാണെന്ന് കരുതി ഒരു പാട് പ്രതീക്ഷയോടെ ഒരു മഹാന്‍ ഇവര്‍ക്ക് പിറകിലുള്ള സീറ്റില്‍ പോയിരുന്നു.

മൂന്നു പേരുടെയും മുഖം കാണുവാന്‍ ആ മഹാന്‍ പലവിധ ശ്രമങ്ങളും നടത്തി. മുടി നീട്ടി വളര്‍ത്തിയവരില്‍ ഒരുവന്‍ മൊബൈല്‍ വെളിച്ചം മുഖത്തേക്ക് ആക്കി പല്ലു കടിച്ച് വിളിച്ചു പറഞ്ഞു;‘ എടാ നിന്‍റേ കഥകളി കാണുവാനല്ല ഞങ്ങള്‍ ഇവിടെയെത്തിരിക്കുന്നത്. സിനിമ കാണുവാനാ....#@=‘’‘’


3 ഒരു മാധ്യമ സ്ഥാപനത്തിലെ ലേഖകന്‍ പ്രശസ്തനായ ഒരു സിനിമാ നടനോട്. ‘സര്‍ ഇന്ന് പ്രദര്‍ശിപ്പിച്ച അനന്തഭദ്രം എങ്ങനെയുണ്ടായിരുന്നു’. നടന്‍ ആകെ ഞെട്ടി. ‘അനന്തഭഭ്രമോ?’; നടന്‍ ചോദിച്ചു.(കൈരളിയില്‍ കാലങ്ങള്‍ക്ക് മുമ്പ് പ്രദര്‍ശിപ്പിച്ച ‘അനന്തഭദ്രം‘ എന്ന സിനിമയുടെ ബാനര്‍ അഴിക്കാതെ കെട്ടീയിരുന്നു. ലേഖകന്‍ അത് കണ്ടിട്ട് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയാണെന്ന് തെറ്റിധരിച്ചു)

4 കൈരളിയില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ഒരു ഹ്രസ്വ ചിത്രം പ്രദര്‍ശീപ്പിക്കും. ഇതില്‍ മുഖത്ത് ചായം തേച്ച് ഭീകരരൂപിണിയായ ഒരു രൂപം കണ്ടിട്ട് ഒരു പ്രേഷകന്‍;‘ഇത് നമ്മുടെ പ്രശസ്തയായ ....എഡിറ്ററല്ലേ എന്നു സംശയം’.

5 സിനിമകള്‍ തുടങ്ങുവാന്‍ പോകുന്നതിന് മുമ്പ് സുന്ദരികളായ യുവതികള്‍ സ്‌ക്രീനിന് മുമ്പിലിരുന്ന് പറഞ്ഞു;‘നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്യുക’. പെട്ടെന്ന് ഇത് പറഞ്ഞ യുവതിയുടെ ഫോണ്‍ ചിലച്ചു;‘എനി ബഡി ഹീയര്‍’. തീയേറ്ററില്‍ കൂട്ടച്ചിരി.

6 പ്രശസ്ത കഥാകൃത്ത് മാടമ്പ് കുഞ്ഞുക്കുട്ടന്‍ തീയേറ്ററീന് മുമ്പില്‍ നില്‍ക്കുന്നു. ഒരു ചാനല്‍ ലേഖിക ചാടി വീണു.’ സിനിമകള്‍ വളരെ ശ്രദ്ധാപൂര്‍വം ആസ്വദിക്കുന്നതു കണ്ടൂ. സിനിമകളിലെ ആത്മീയമായ തലങ്ങളേക്കുറീച്ച്?. ‘ക്ഷമിക്കണം ഞാന്‍ ഇതുവരെ ഒരു സിനിമയും കണ്ടില്ല. ഒരു സുഹൃത്തിനെ കാത്തു നില്‍ക്കുകയാണ്‘-മാടമ്പ് ഇത് പറഞ്ഞപ്പോള്‍ ലേഖികയുടെ മുഖം ആസിഡീല്‍ മുക്കിയ പോലെ!

വെബ്ദുനിയ വായിക്കുക