രാമക്ഷേത്രം വിട്ടൊരു കളിയില്ല, വടക്കേ ഇന്ത്യയിൽ അയോധ്യയും, തേക്കേ ഇന്ത്യയിൽ ശബരിമലയും ഉയർത്തിക്കാട്ടിയുള്ള ബി ജെ പി തന്ത്രം വിലപ്പോകുമോ ?

തിങ്കള്‍, 8 ഏപ്രില്‍ 2019 (15:06 IST)
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും എന്ന് പ്രകടന പത്രികയിൽ പ്രധാന വാദ്ഗാനമായി ഉയർത്തിപ്പിടിച്ച് വടക്കേ ഇന്ത്യയിലെ ഹൈന്ദവ വോട്ടുകൾ ദ്രുവീകരിച്ചാണ് 2014ൽ ബി ജെ പി സർക്കാർ അധികാരത്തിലെത്തിയത്. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട ക്യാം‌പെയിനുകൾക്കെല്ലാം അന്ന് അമരത്ത് നിന്ന് ബി ജെ പിയെ സഹായിച്ചത് ആർ എസ് എസ് ആയിരുന്നു
 
ഇതേ തന്ത്രം തന്നെയാണ് അഞ്ച് വർഷങ്ങൾക്കിപ്പുറവും ബി ജെ പി തിരഞ്ഞെടുപ്പിൽ പ്രയോഗിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ധാനങ്ങളിൽ ഒന്ന് അയോധ്യയിൽ രാമ ക്ഷേത്രം നിർമ്മിക്കും എന്നത് തന്നെയാണ്. ഇതോടൊപ്പം തേക്കേ ഇന്ത്യയിൽ വീണുകിട്ടിയ ശബരിമലയെ കൂടി ഉയർത്തിപ്പിടിച്ചുള്ളതാണ് ബി ജെ പിയുടെ പ്രകടന പത്രിക.
 
അയോധ്യ ഭൂമി തർക്കത്തെ പൊൻ‌മുട്ടയിൽടുന്ന താറാവിനെ പോലെയാണ് ബി ജെ പി കണുന്നത് എന്ന് വ്യക്തം. എല്ലാ തിരഞ്ഞെടുപ്പുകളിലും ബി ജെ പിയുടെ ഒരു പ്രധാന ക്യാംപെയിനാണ് ഇത്. സജീവമല്ലാതെ കിടക്കുന്ന കേസ് തിരഞ്ഞെടുപ്പ് കാലമടുക്കുമ്പോൾ എല്ലാ നിലയിലും സജീവമാകുന്നത് നമ്മൾ കാണാറുള്ളതാണ്.
 
എന്നാൽ നിലവിലെ സഹചര്യത്തിൽ അല്പം വ്യത്യാസം വന്നിട്ടുണ്ട്. കേസ് രമ്യമായി പരിഹരിക്കുന്നതിന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചിരിക്കുകയാണ്. രണ്ട് തവണ പരാജയപ്പെട്ട മധ്യസ്ഥ ചർച്ചകൾ കുറച്ചുകൂടി കാര്യക്ഷമായ രീതിയിൽ ഒന്നു കൂടി നടത്താനായിരുന്നു കോടതിയുടെ തീരുമാനം. മധ്യസ്ഥ ചർച്ചകളിൽ സമവായം കണ്ടെത്തിയാൽ അതായിരിക്കും കേസിലെ അന്തിമ വിധി എന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ്.
 
എന്നാൽ നിർമോഹി അഘാഡ, രാം ലല്ല എന്നീ സംഘടനകളും ഉത്തർ പ്രദേശ് സർക്കാരും മധ്യസ്ഥ ചർച്ചകൾ വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത് എന്നതിനാൽ മധ്യസ്ഥ ചർച്ചകൾ കൊണ്ട് പ്രത്യേകിച്ച് പ്രയോജനമുണ്ടാകാൻ സാധ്യതയില്ല. അതിനർത്ഥം തർക്കം ഇനിയും അനന്തമായി നീണ്ടുപോകും എന്നുതന്നെ. ഇത് ആർ എസ് എസിനെയും ബി ജെപിയെയും വലിയ രീതിയിൽ സഹായിക്കും. 
 
ശബരിമല വിഷയത്തിലേക്ക് വന്നുകഴിഞ്ഞാൽ വിശ്വാസികളുടെ ആചാരം സംരക്ഷിക്കുന്നതിനായി സുപ്രീം കോടതിയിൽ വിശദ വിവരണം സുപ്രീം കോടതി മുൻ‌പാകെ അവതരിപ്പിക്കും എന്ന് പ്രകടന പത്രികയിൽ ഉറപ്പു നൽകുന്നു. ഇതു തന്നെ ആളുകളുടെ വികാരത്തെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്. 
 
പുന‌ഃപരിശോധനാ ഹർജികൾ കോടതി പരിഗണിച്ചു കഴിഞ്ഞു. നേരിട്ട് വാദം ഉന്നയിക്കാൻ സാധിക്കാത്തവർക്ക് വാദങ്ങൾ എഴുതി നൽകാനുള്ള അവസരവും കോടതി നൽകി. ഇനി കേസിൽ അന്തിമ വിധി പറയുക എന്നതാണ് കോടതിക്ക് മുന്നിലുള്ളത്. ഈ സാഹചര്യത്തിൽ വിഷയത്തിൽ ഇനിയും കോടതിക്ക് മുന്നിൽ വിശദീകരണം നൽകും എന്ന് പറയുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍