രോഹിതിന്റെ സെഞ്ചുറിയും വിരാട് കോഹ്‌ലിയുടെ അപരാജിത അർധസെഞ്ചുറിയും ഇന്ത്യൻ ടീമിന് ജയം കൈവെള്ളയിൽ വെച്ച് നൽകി. രോഹിത് ശർമ്മ 125 പന്തുകളിൽ നിന്നായി 121* റൺസും, വിരാട് കോഹ്ലി 81 പന്തിൽ 74 റൺസും നേടി. ഇന്നലെ നടന്ന മത്സരം വിരാട് കോഹ്‌ലിക്ക് നിർണായകമായിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
'മോശം ഇന്നിംഗ്‌സിന് ശേഷം കോഹ്‌ലിയെ പുറത്താക്കേണ്ട സാഹചര്യമായിരുന്നു അത്. നിരവധി കളിക്കാർ അവരുടെ ഊഴത്തിനായി കാത്തിരിക്കുന്നതിനാൽ സെലക്ടർമാർ കടുത്ത തീരുമാനം എടുക്കുമായിരുന്നു. രോഹിത്തിനും കൊഹ്‌ലിക്കും ഒരു പരീക്ഷണമായിരുന്നു ഇന്നത്തെ മത്സരം, അവർ അതിൽ വിജയിച്ചു', മുഹമ്മദ് കൈഫ് പറഞ്ഞു.