' ബംഗ്ലാദേശിന്റെ ബൗളിങ് ലൈനപ്പ് നോക്കിയാല്‍ അവര്‍ക്കൊരു ഇടം കൈയന്‍ സ്പിന്നര്‍ ഉണ്ട്, നസും അഹമ്മദ്. ലെഗ് സ്പിന്നര്‍ റിഷാദ് ഹൊസൈനും എറിയാനുണ്ട്. ഈ സമയത്ത് ദുബെയാണ് ഏറ്റവും ഉചിതമായ ഓപ്ഷന്‍. ദുബെയുടെ ആ സമയത്തുള്ള വരവും കൃത്യമായിരുന്നു. അതുകൊണ്ട് അങ്ങനെയൊരു തീരുമാനമെടുത്തു. പക്ഷേ ആ തീരുമാനം അത്ര വിജയകരമായില്ല. എങ്കിലും മത്സരം മുന്നോട്ടു പോകുമ്പോള്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടിവരും,' സൂര്യകുമാര്‍ യാദവ് പറഞ്ഞു.