അമ്മയുടെ പൂര്‍വകാമുകന്‍ സഹോദരങ്ങളെ കൊലപ്പെടുത്തിയെന്ന റിപ്പോര്‍ട്ട്; പൊട്ടിത്തെറിച്ച് സ്‌റ്റോക്‍സ്

ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (19:07 IST)
കുടുംബത്തെക്കുറിച്ച് തെറ്റായ രീതിയില്‍ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് പ്രമുഖ ഇംഗ്ലീഷ് ദിനപത്രം ദ് സണ്ണിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‍സ്.

‘സ്‌റ്റോക്‍സ് സീക്രട്ട് ട്രാജഡി’ എന്ന തലക്കെട്ടില്‍ ഇംഗ്ലീഷ് താരത്തിന്റെ കുടുംബത്തെക്കുറിച്ച് ദ് സണ്‍ വാര്‍ത്ത നല്‍കുകയായിരുന്നു.

സ്‌റ്റോക്‍സ് ജനിക്കുന്നതിന് മുമ്പുള്ള രഹ്യസങ്ങള്‍ എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. താരത്തിന്റെ അമ്മയുടെ പൂര്‍വകാമുകന്‍ സ്‌റ്റോക്‍സിന്റെ സഹോദരനെയും സഹോദരിയെയു  കൊലപ്പെടുത്തിയിരുന്നു. ഇക്കാര്യം ഒരിടത്തും സ്‌റ്റോക്‍സ് പരസ്യപ്പെടുത്താന്‍ തയ്യാറായിട്ടില്ലെന്നും പത്രം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വാര്‍ത്തയ്‌ക്ക് വലിയ പ്രാധാന്യം ലഭിച്ചതോടെയാണ് എതിര്‍പ്പുമായി സ്‌‌റ്റോക്‍സ് രംഗത്തുവന്നത്. ദിനപത്രത്തിന്റെ നടപടി അധാര്‍മികവും ഹൃദയശൂന്യവും തരംതാണതുമാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തത്. പുറത്തുവന്ന ലേഖനത്തില്‍ തെറ്റായ നിരവധി വാര്‍ത്തകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍