ഈ പ്രസ്താവന സിനിമാ ജീവിതത്തിൻ്റെ അവസാന ഘട്ടത്തിൽ രാഷ്ട്രീയ പ്രവേശനം നടത്തിയ കമൽഹാസനെ ലക്ഷ്യമിട്ടാണെന്ന് ചിലർ ആരോപിച്ചു. ഇതോടെ വിജയ്-കമൽ ഹാസൻ എന്നിവരുടെ ആരാധകർക്കിടയിൽ സൈബർ പോര് രൂക്ഷമായി. രാഷ്ട്രീയത്തിലേക്കിറങ്ങിയതോടെ വിജയ്ക്ക് മുതിർന്ന നടന്മാരോട് പുച്ഛമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി.