ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ കോടതികള്‍ ഉടന്‍ പരിശോധന അനുവദിക്കരുതെന്നും വ്യക്തികളുടെ സ്വകാര്യതയും അന്തസ്സും പരിഗണിച്ചു വേണം ഡിഎന്‍എ പരിശോധനയ്ക്ക് അനുമതി നല്‍കേണ്ടതെന്നും കോടതി പറഞ്ഞു. മാതാപിതാക്കള്‍ നിയമാനുസരണം വിവാഹം കഴിച്ചതാണെന്നും അതിനാല്‍ പിതൃത്വം സംശയിക്കുന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഇയാള്‍ വാദിച്ചു.