താൻ രജനികാന്തിനെ മനസിൽ കണ്ടെഴുതിയ ചിത്രമാണ് ഡൂഡ് എന്നാണ് കീർത്തീശ്വരൻ പറയുന്നത്. 30 വയസുള്ളപ്പോൾ രജനികാന്ത് എങ്ങനെയായിരിക്കും ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടാവുക എന്ന ചിന്തയോടെയാണ് താൻ സിനിമയുടെ തിരക്കഥയെഴുതിയെന്ന് അദ്ദേഹം പറയുന്നു. പ്രദീപ് തന്റെ കഥാപാത്രത്തിന് അനുയോജ്യനാണെന്നും കീർത്തീശ്വരൻ പറയുന്നു.
അതേസമയം ചിത്രത്തിലേക്ക് മമിതയെ കൊണ്ടു വരുന്നത് പ്രേമലുവിന് ശേഷമല്ലെന്നാണ് അദ്ദേഹം പറയുന്നത്. പ്രേമലു പുറത്തിറങ്ങും മുമ്പ് തന്നെ മമിതയെ ചിത്രത്തിലേക്ക് എത്തിച്ചിരുന്നു. സൂപ്പർ ശരണ്യയിലെ പ്രകടനം കണ്ടാണ് മമിതയെ തെരഞ്ഞെടുക്കുന്നതെന്നാണ് പ്രദീപ് പറയുന്നത്. സൂപ്പർ ശരണ്യയിലെ മമിതയുടെ കഥാപാത്രം ഏറെ ചർച്ചയായിരുന്നു.
അതേസമയം പ്രദീപിനേയും മമിതയേയും രജനിയോടും ശ്രീദേവിയോടും താരതമ്യം ചെയ്തതിന് സംവിധായകനെ സോഷ്യൽ മീഡിയ ട്രോളുകയും ചെയ്യുന്നുണ്ട്. സംവിധായകൻ ഒരു പൊടിയ്ക്ക് അടങ്ങണം, തള്ളുമ്പോൾ ലേശം മയത്തിൽ തള്ളാം, സ്വന്തം സിനിമയെ പ്രൊമോട്ട് ചെയ്യാൻ ഇങ്ങനൊന്നും പറയേണ്ടതില്ല, രജനിയും ശ്രീദേവിയും ഇതിഹാസങ്ങളാണ്, പ്രദീപും മമിതയും തുടക്കക്കാർ മാത്രമാണ്. ഇത്ര വലിയ താരതമ്യങ്ങളിലേക്ക് പോകുന്നത് അവർക്ക് തന്നെയാണ് ദോഷം ചെയ്യുകയെന്നും സോഷ്യൽ മീഡിയ പറയുന്നു