സോമന്‍:അസ്തമിക്കാത്ത നാട്യനിറവ്

PROPRO
മലയാളസിനിമയിലെ ക്ഷുഭിത യൗവനമായിരുന്നു എം.ജി.സോമന്‍. 1941 ഒക്ടോബര്‍ 28 ന് ആയിരുന്നു ജനനം. നിഷേധിയായ 'ഗായത്രി"യിലെ ബ്രാഹ്മണന്‍ രാജാമണി. പ്രതികാരത്തിന്‍റെ അഗ്നി ഹൃദയത്തില്‍ ആവഹിച്ച 'ഇതാ ഇവിടെ വരെ'യിലെ വിശ്വനാഥന്‍. സൗമ്യനായ പരുക്കന്‍റെ പ്രതിച്ച്ഛായയായിരുന്നു സോമന്‍റെ മുഖമുദ്ര.

നായകനായി തുടങ്ങി രണ്ടു പതിറ്റാണ്ടിലേറെ സ്വഭാവനടനായും വില്ലനായും അഭിനയിച്ചു മരിച്ച അനശ്വര കലാകാരന്‍. മലയാളസിനിമയുടെ ഒരു ചരിത്രവും എം.ജി സോമനെ കൂടാതെ പൂര്‍ത്തിയാവില്ല.

തിരുവല്ലയില്‍ മണ്ണടിപ്പറമ്പില്‍ ഗോവിന്ദപ്പണിക്കരുടെയുംകോന്നി കുടു,ക്കിലേത്തു വീട്ടില്‍ പി കെ ഭവാനി അമ്മയുടേയും ഭവാനിയമ്മയുടെയും ഏകപുത്രനാണ് സോമന്‍. മൂലം നക്ഷത്രത്തിലാണ് ജനനം.

പ്രീഡിഗ്രി പാസായശേഷം ഒന്‍പതുവര്‍ഷത്തോളം വ്യോമസേനയില്‍. എയര്‍ഫോഴ്സില്‍ ചേരുന്നതിനു മുന്‍പുതന്നെ "മണ്‍തരികള്‍ ഗര്‍ജ്ജിക്കുന്നു' എന്നൊരു നാടകം എഴുതി അവതരിപ്പിക്കുകയുണ്ടായി. വ്യോമസേനയിലുള്ളപ്പോഴും ധാരാളം നാടകങ്ങള്‍ അവതരിപ്പിക്കുകയും അഭിനയിക്കുകയും ചെയ്തു

. 70-ല്‍ പട്ടാളത്തില്‍ നിന്നും പിരിഞ്ഞ സോമന്‍ കൊല്ലം അമേച്ച്വര്‍ നാടക ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചു. "ക്രൈ-302' എന്ന നാടകത്തിലെ അഭിനയത്തിന് വിക്രമന്‍നായര്‍ ട്രോഫി ലഭിച്ചു. ഗോപിക്കായിരുന്നു അക്കുറി രണ്ടാം സ്ഥാനം കൊട്ടാരക്കരയുടെ ജയശ്രീ തീയേറ്റഴ്സിലും കായംകുളം കേരളാ ആര്‍ട￵് തീയേറ്ററിലും സഹകരിച്ചു.

1973-ല്‍ ദേശീയ അവാര്‍ഡ് നേടിയ പി.എന്‍ മേനോന്‍റെ "ഗായത്രി' യില്‍ രാജാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. "ചട്ടക്കാരി' സോമനെ നടനെന്ന നിലയില്‍ മുന്‍നിരയിലെത്തിച്ചു.

പിന്നീട് മാന്യശ്രീ വിശ്വാമിത്രന്‍, ചുവന്നസന്ധ്യകള്‍, സ്വപ്നാടനം തുടങ്ങിയ ചിത്രങ്ങളിലൂടെ സോമന്‍ പ്രശസ്തിയിലേയ്ക്കു കുതിച്ചുയര്‍ന്നു. സ്വപ്നാടനത്തിലെയും ചുവന്ന സന്ധ്യകളിലെയും അഭിനയത്തെ മുന്‍നിര്‍ത്തി 75-ല്‍ ഏറ്റവും നല്ല സഹനടനുള്ള സംസ്ഥാന അവാര്‍ഡും കേരളാ യൂണിവേഴ്സിറ്റി യൂണിയന്‍റെയും ഫിലിം ഫാന്‍സ് അസോസിയേഷന്‍റെയും അവാര്‍ഡുകളും സോമന്‍ നേടിയെടുത്തു.

തുടര്‍ന്ന് രാസലീല, സര്‍വ്വേക്കല്ല്, അനുഭവം, പൊന്നി, പല്ലവി,തണല്‍. പല്ലവിയിലെയും തണലിലെയും അഭിനയത്തിന് 76-ല്‍ നല്ല നടനുള്ള സംസ്ഥാന ബഹുമതി.


PROPRO
ഇതാ ഇവിടെവരെ, അവളുടെ രാവുകള്‍, വിസ, അവള്‍ വിശ്വസ്തയായിരുന്നു, വാടകയ്ക്കൊരു ഹൃദയം, ശംഖുപുᅲം, മണ്ണ്, മോഹിനിയാട്ടം, ഗുരുവായൂര്‍ കേശവന്‍, അമ്മേ നാരായണ, പിക്ക്നിക്ക്, ഈറ്റ, കോളിളക്കം, രക്തം, ഇതിഹാസം, താറാവ്, ബോയിംഗ് ബോയിംഗ്, ഏഴുനിറങ്ങള്‍, സത്രത്തില്‍ ഒരു രാത്രി, ഉയരും ഞാന്‍ നാടാകെ, താളവട്ടം, പഞ്ചാഗ്നി, പൂച്ചയ്ക്കൊരു മുക്കുത്തി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ശ്രീമാന്‍ ശ്രീമതി, ഒരിക്കല്‍ കൂടി, ഇതാ ഒരു ധിക്കാരി, ചൂള, ഒരു വിളിപ്പാടകലെ, യുദ്ധം, ഒരു കുടക്കീഴില്‍, എന്‍റെ കാണാക്കുയില്‍, തൊഴില്‍ അല്ലെങ്കില്‍ ജയില്‍, ഹര്‍ഷബാᅲം, ഗായത്രീ ദേവി എന്‍റെ അമ്മ, സ്വാഗതം, ശ്യാമ, പടയണി, മനു അങ്കിള്‍, ദൗത്യം, വന്ദനം, അക്കരെയക്കരെയക്കരെ, നമ്പര്‍ 20 മദ്രാസ് മെയില്‍, ഞാന്‍ ഗന്ധര്‍വന്‍, ചിത്രം, വര്‍ണക്കാഴ്ചകള്‍, വന്നു കണ്ടു കീഴടക്കി, ഏകലവ്യന്‍, വെള്ളാനകളുടെ നാട് , ആരാന്‍റെമുല്ല കൊച്ചുമുല്ല,..തുടങ്ങി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഒരു നീണ്ട നിര സോമനുണ്ട്.

ടൈപ്പ് ചെയ്യപ്പെടാതെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അതിസുന്ദരമായി അവതരിപ്പിച്ച സോമന്‍ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ തിളങ്ങി നില്ക്കുന്നു. നാളെ നമതൈ, അവള്‍ ഒരു തുടര്‍ക്കഥൈ, കുമാരവിജയം എന്നീ തമിഴ് ചിത്രങ്ങളിലും സോമന്‍ അഭിനയിച്ചിട്ടുണ്ട്.

ലഭിക്കുന്ന റോളുകളെന്തായാലും അങ്ങേയറ്റം നീതിപുലര്‍ത്തിയിരുുന്നു ഈ "നായര്‍സാബ്'. അവസാനാകാലത്ത് സ്ഥിരം പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. ഇടയ്ക്ക് ചില വ്യത്യസ്ത ടി.വി.പരമ്പരകളിലും സാന്നിധ്യം തെളിയിച്ചു. പ്രേം നസീര്‍ മുതല്‍ വിനീത് വരെയുള്ളവരോടൊപ്പം അഭിനയിച്ചു, സോമന്‍.

ജോഷിയുടെ 'ലേലം' എന്ന ചിത്രത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന അനശ്വര കഥാപാത്രത്തിന് ജീവനേകിയതോടെ സോമന്‍ കാലത്തിന്‍റെ യവനികയ്ക്കു പിന്നിലേക്കു നീങ്ങി, തന്‍റെ അഭിനയപാരമ്പര്യം മകന്‍ സജി സോമനു കൈമാറിക്കൊണ്ട്. ഭാര്യ സുജാത, മക്കള്‍ സിന്ധു, സജി