മണ്ടത്തരം കാച്ചി വിഡ്ഡികളായ ചാനലും റിപ്പോര്‍ട്ടറും!

വ്യാഴം, 21 ജൂണ്‍ 2012 (16:08 IST)
PRO
PRO
ടിവി അവതാരകകളും ന്യൂസ് റീഡര്‍മാരും കാട്ടിക്കൂട്ടുന്ന മണ്ടത്തരങ്ങള്‍ വീഡിയോ ഷെയറിംഗ് സൈറ്റുകളിലെ പ്രധാന തമാശ വീഡിയോകളാണ്. കെപി കുഞ്ഞിക്കണ്ണനെ ഒരു ന്യൂസ് റീഡര്‍ ‘വേറൊരു’ പേരില്‍ വിളിച്ചതും ന്യൂസ് റീഡര്‍ വേണു ‘ബലികുടീരങ്ങള്‍’ പാടിയതും വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. ഇക്കഴിഞ്ഞ ദിവസം ചൈനീസ് ടിവിയില്‍ ഒരു ടിവി അവതാരക കാണിച്ച അബദ്ധം കണ്ടാല്‍ കെപി കുഞ്ഞിക്കണ്ണനും ബലികുടീരങ്ങളുമൊക്കെ വെറും ചീള് തമാശകളാണെന്ന് സമ്മതിക്കേണ്ടി വരും.

പടിഞ്ഞാറന്‍ ചൈനയിലെ കുഗ്രാമമായ ലികുന്‍ബുവില്‍ ഗ്രാമീണര്‍ കിണര്‍ കുഴിക്കുന്നതിനിടയില്‍ ഒരു സാധനം കിട്ടി. ഇറച്ചിയെപ്പോലുള്ള ഈ സാധനം എന്താണെന്ന് മനസിലാകാത്തതിനാല്‍ ഇവര്‍ ചാനലുകാരെ വിവരം ധരിപ്പിച്ചു. കേട്ട പാതി കേള്‍ക്കാത്ത പാതി ചാനല്‍ സംഘം സംഭവസ്ഥലത്തെത്തി ‘ലൈവ്’ തുടങ്ങി. ഗ്രാമീണരുടെ കയ്യില്‍ നിന്ന് ഈ ‘ഇറച്ചിക്കഷണം’ ഏറ്റുവാങ്ങിയ ചാനല്‍ റിപ്പോര്‍ട്ടര്‍ പെണ്‍‌മണിക്ക് സംഗതി എന്തെന്ന് മനസിലാകാന്‍ അധിക സമയം എടുത്തില്ല.

അപൂ‌വയിനം കൂണാണ് തന്റെ കയ്യിലിരിക്കുന്ന അപൂര്‍‌വസാധനം എന്ന് പെണ്മണി അസന്നിഗ്ധം തട്ടിവിട്ടു. ഇറച്ചിയോട് ഏറെ രൂപസാദൃശ്യമുള്ള ഇത് അപൂര്‍വ്വയിനം കൂണാണിതെന്നും സവിശേഷ സാഹചര്യങ്ങളില്‍ മാത്രമേ ഇത് വളരുകയുള്ളൂവെന്നും റിപ്പോര്‍ട്ടര്‍ തട്ടിവിട്ടു. ചാനലാകട്ടെ, ഇതൊക്കെ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ഇറച്ചിക്കൂണിന്റെ വിവിധ ക്ലോസപ്പുകള്‍ ഷൂട്ട് ചെയ്ത് ചാനലിലേക്കയയ്ക്കാന്‍ ക്യാമറക്കാര്‍ മറന്നില്ല.

പരിപാടി പ്രക്ഷേപണം കഴിഞ്ഞപ്പോള്‍ ചാനലിന്റെ ഓഫീസിലേക്ക് നാട്ടുകാര്‍ കൂട്ടത്തോടെ വിളി തുടങ്ങി. ലൈംഗികസുഖം ലഭിക്കാനായി പുരുഷന്മാര്‍ ഉപയോഗിക്കുന്ന സെക്സ് ടോയിയെയാണ് റിപ്പോര്‍ട്ടര്‍ കണ്‍‌മണി കൂണാക്കിയത് എന്ന് അപ്പോഴാണ് ചാനല്‍ അധികൃതര്‍ക്ക് മനസ്സിലായത്. ഉടനെ തന്നെ മാപ്പും തിരുത്തുമൊക്കെ ചാനലധികൃതര്‍ നല്‍‌കിയെങ്കിലും നാട്ടുകാര്‍ സംഗതി മറക്കുന്നതുവരെ തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലാണവര്‍.

സ്കൂപ്പ് ചാനലിന് നല്‍‌കിയ റിപ്പോര്‍ട്ടര്‍ പെണ്‍‌മണി എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. പാവം നിഷ്കളങ്കയായ റിപ്പോര്‍ട്ടര്‍!

വെബ്ദുനിയ വായിക്കുക