പത്മരാജന്‍റെ തിരക്കഥകളില്‍ നിന്ന്

തൂവാനത്തുന്പികള്‍

സീന്‍ ഒന്ന്
മണ്ണാറത്തൊടി (പരേതനായ) റിട്ടയേര്‍ഡ് ജസ്റ്റീസ് തന്പുരാന്‍റെ (ഇപ്പോള്‍ - ജയകൃഷ ്ണന്‍റെ) കൂറ്റനെടുപ്പുളള പഴയ വിക്ടോറിയന്‍ ടൈപ്പ് ബംഗ്ളാവ്. ഒരു വലിയ നാലുകെട്ടിന്‍റെ പ്രൗഢി അതിന് വേറൊരു മുഖം കൊടുക്കുന്നു. വിശാലമായ മുറ്റം - വൃത്തിയും വെടിപ്പും ഉളള പരിസരങ്ങള്‍-

മുററത്തെ മണലിലേക്ക ് ആരോ വലിച്ചെറിഞ്ഞ ഒരു പച്ചത്തേങ്ങാ ഉരുണ്ടു വന്നു നിന്നു. ശോഷിച്ച ഒരുവനാണവന്‍ , അതു കടന്നെടുക്കുന്ന ജയകൃഷ്ണന്‍. അയാളോ പേട്ടു സാധനത്തെ ഒരു സൂക്ഷ്മതയുളള കൃഷിക്കാരന്‍റെ - അവധാനതയോടെ പരിശോധിച്ചു: കുലുക്കിയും കുടഞ്ഞും.

(ജയകൃഷ്ണന്‍ - മുപ്പതോടടുക്കുന്നു പ്രായം - മുണ്ടുകുത്തിയടുത്തിട്ടുണ്ട്. തോളില്‍ തോര്‍ത്ത് , കാലില്‍ വിലകുറഞ്ഞ ചപ്പലുകള്‍ - പിശുക്കന്‍റെ - അറു പിശുക്കന്‍റെ ആര്‍ത്തി. നോട്ടത്തിലും ചലനങ്ങളിലും തേങ്ങാക്കാരന്‍ വര്‍ഗ്ഗീസ് പരിസരത്തുണ്ട്. പിറകില്‍ ഒരു തേങ്ങാക്കൂനയാണ്. കുന്നുപോലെയാണ് - മാറ്റിയിട്ട പത്തു പതിനാറെണ്ണം കൂടി പിടിക്കാനാണ് ജയകൃഷ്ണന്‍റെ പരിശ്രമം - പിടിക്കാതിരിക്കാന്‍ വര്‍ഗ്ഗീസും.)

ഒരിക്കല്‍ കൂടി ആ നാളികേരം കുലുക്കി കണ്‍ഫേം ചെയ്തിട്ട് അയാള്‍ അതു വര്‍ഗ്ഗീസിന്‍റെ നേരെ എറിയും മുന്പായി ചോദിച്ചു : ഇതെങ്ങനെ പേടാവുന്നേ ?

വര്‍ഗ്ഗീസ് മുഖത്തിനു നേരെ വന്ന ആ നാളീകേരം പിടിച്ചെടുത്തിട്ട് അയാളെന്നു കൂടി കണ്‍ഫോം ചെയ്യാനെന്നോണം കുലുക്കി നോക്കി.

വര്‍ഗ്ഗീസ് - പേടായതുകൊണ്ട് - അയാളതു നിസ്സാരമായി അതിനെ പേടിന്‍റെ കൂട്ടത്തിലലേക്കിട്ടു. അതവിടെയെത്തുന്നതിനു മുന്പായി ജകൃഷ്ണന്‍ ഒപ്പമെത്തിക്കഴിഞ്ഞിരിന്നു. അയാളെടുത്തു പ്രകടമായ ശുണ്ഠിയോടെ -

ജയകൃഷ്ണന്‍:- ദേ വര്‍ഗ്ഗീസേ! കച്ചോടമെങ്കി കച്ചോടം!
ജയകൃഷ്ണന്‍ :- (ചൂടായിക്കൊണ്ട്) ഇതാ ഇപ്പോ കച്ചോടം ? മാറ്റിയിട്ടിരിക്കുന്ന തിരുവുതേങ്ങകള്‍ക്കു നേരെ ചൂണ്ടികൊണ്ട്-
ജയകൃഷ്ണന്‍ : - ഇത്രേയണ്ണം താന്‍ മാറ്റിയിട്ടു :ഞാന്‍ സഹിച്ചു.
വര്‍ഗ്ഗീസ് :- അതിലിപ്പോ സഹിക്കാനെന്താ ഇരിക്കുന്നേ ?

(അനുനയപൂര്‍വ്വം) കുഞ്ഞേ, അതൊന്നും നാളീകേരമല്ല -
ജയകൃഷ്ണന്‍ : - അടയ്ക്കാ ആയിരിക്കും !
വര്‍ഗ്ഗീസ് പറയാന്‍ വന്ന മറുപടി അടക്കി.




കളളന്‍ പവിത്രന്‍

നേരം പുലരുന്നു.

കളളന്‍ പവിത്രന്‍റെ വീട് , ഒരു മുറി. പവിത്രന്‍ ഉടുതുണി അഴിച്ചി തലമുടി ഉറക്കമാണ്.

ജാനകി : ദേ ഉറക്കവാണോ ?

പുതപ്പിനുളളില്‍ നിന്ന് പവിത്രന്‍.

അല്ല .

ജാനകി പവിത്രനെ പിടിച്ചു കുലുക്കി മുഖത്തു നിന്നും തുണി വലിച്ചുമാറ്റി. പവിത്രന്‍ കാല്‍ക്കീഴില്‍ കൈയും തിരുകി സുഖം പിടിച്ച കിടപ്പിലാണ്. അയാള്‍ ലേശമൊരസുഖത്തോടെ ജാനകിയെ നോക്കി. അയാളുടെ കാഴ്ചപ്പാടില്‍ ജാനകിയുടെ പിറകില്‍ ചിത്രനും , വിചിത്രനും. അവര്‍ സ ്കൂളിലേക്കു പോകാനുളള വേഷത്തിലാണ്, ചവുണ്ട,കഞ്ഞിപ്പശ പുരണ്ട കുപ്പായങ്ങള്‍.

ജാനകി : (പിളേളരോടായി) ങാ, എന്താ വേണ്ടെന്നു വെച്ചാ പറയിനെടാ.

പിളേളര്‍ പരുങ്ങി നിന്നു.

പവിത്രന്‍: എന്താടാ ?

പിളേളര്‍ പരസ്പരം നോക്കി.

ജാനകി : എടാ ചിത്രാ-

മൂത്തമകന്‍ അമ്മയെ നോക്കി.

ജാനകീ : നീ പറ-

ചിത്രന്‍ : ഇന്നു സ്റ്റാന്പിന്‍റെ കാശു കൊടുക്കണം.

പവിത്രന്‍ : സ്റ്റാന്പോ ? എന്തോന്നു സ്റ്റാന്പ് ?

ചിത്രന്‍ : ഷെയരോഗ സ്റ്റാന്പ്

പവിത്രന്‍ ഭാര്യയെ ശ്രദ്ധിച്ചു.

പവിത്രന്‍ : ആ - നാളെ കൊടുക്കാംന്നു പറ.

ചിത്രന്‍ : ഇന്നു കൊടുക്കണം.

പവിത്രന്‍ : ഇല്ലല്ലോ ?....

ചിത്രന്‍ മറുപടി പറഞ്ഞില്ല, വിരണ്ടു നിന്നു.

വിചിത്രന്‍ : ഇല്ലേല്‍ പളളുക്കൂടത്തി കേറ്റുകേല്ലാ ...

പവിത്രന്‍ എഴുന്നേറ്റിരുന്നു. അവന്‍ ഒരു ബീഡി കൊളുത്തി ജാനകിയോടായി:

നിന്‍റെ കയ്യീ കാശൊണ്ടോ?

ജാനകി : (മന്ദഹസിച്ച) എന്‍റൈലൊണ്ട്.

പവിത്രന്‍ : (ശുണ്ഠിയോടെ) എന്നാലങ്ങ് എടുത്തു കൊടുത്തൂടെ? കാലത്തെ ഒരു വലിയ പൊണ്ണക്കാര്യം പോലെ ക്ഷെയരോഗ സ്റ്റാന്പ്.

പിളേളര്‍ വിരണ്ടു നിന്നു.

വെബ്ദുനിയ വായിക്കുക