ഇന്ത്യൻ ഇന്ധന വിപണി റിലയൻസ് വിഴുങ്ങുമോ?, നയാരയെ സ്വന്തമാക്കാനൊരുങ്ങി അംബാനി

അഭിറാം മനോഹർ

തിങ്കള്‍, 30 ജൂണ്‍ 2025 (18:00 IST)
Reliance - Nayara
ഇന്ത്യയിലെ ഇന്ധന വിതരണരംഗത്ത് ആധിപത്യം നേടാനൊരുങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. സ്വകാര്യ എണ്ണകമ്പനിയായ നയാര എനര്‍ജിയുടെ ഓഹരികള്‍ വാങ്ങാനാണ് റിലയന്‍സ് തയ്യാറെടുക്കുന്നത്. റഷ്യന്‍ എണ്ണകമ്പനിയായ റോസ്‌നെഫ്റ്റിന്റെ കൈവശമുള്ള നയാരയുടെ 49.13 ശതമാനം ഓഹരികളാണ് റിലയന്‍സ് വാങ്ങാന്‍ തയ്യാറെടുക്കുന്നത്.
 
 ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ ഏറ്റവുമധികം പമ്പുകളുള്ള എണ്ണകമ്പനിയാണ് നയാര. റോസ്‌നെഫ്റ്റില്‍ നിന്നും ഓഹരികള്‍ സ്വന്തമാക്കുന്നതോടെ പൊതുമേഖലാ എണ്ണകമ്പനികളെ മറികടന്ന് കൊണ്ട് റിലയന്‍സ് ഇന്ത്യയിലെ ഏറ്റവും വലിയ എണ്‍ന സംസ്‌കരണ കമ്പനിയായി റിലയന്‍സ് മാറും. രാജ്യത്ത് നയാരയ്ക്കുള്ള 6,750 പമ്പുകളും ഇതോടെ റിലയന്‍സിന് സ്വന്തമാകും. നയാരയുടെ മറ്റ് ഓഹരി ഉടമകളായ യുസിപി ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ്( 24.5%) ട്രഫിഗര(24.5%) എന്നിവയും ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 നിലവില്‍ റിയല്‍സിലെ ജാം നഗറിലെ പ്ലാന്റിന് 68.2 മില്യണ്‍ ടണ്‍ എണ്ണ സംസ്‌കരിക്കാനാണ് ശേഷിയുള്ളത്. നയാരയ്ക്ക് ഗുജറാത്തിലെ വാഡിനഗറില്‍ 20 മില്യണ്‍ ടണ്ണിന്റെ പ്ലാന്റുണ്ട്. നയാര ഓഹരികള്‍ സ്വന്തമാക്കുന്നതോടെ ഇതിന്റെ നിയന്ത്രണവും റിലയന്‍സിന്റെ കൈയിലാകും. നിലവില്‍ റിലയന്‍സിന് ഇന്ത്യയില്‍ 1972 പമ്പുകള്‍ മാത്രമാണുള്ളത്. എന്നാല്‍ നയാരയെ സ്വന്തമാക്കിയാല്‍ നയാരയുടെ 6750 പമ്പുകളും റിലയന്‍സിന് ലഭിക്കും. 1.46 ലക്ഷം കോടിയാണ് ഇടപാടിനായി റിലയന്‍സിന് മുടക്കേണ്ടതായി വരിക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍