ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടി 32 കാരിയുടെ മൃതദേഹം തമിഴ്‌നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍

ശനി, 14 ഓഗസ്റ്റ് 2021 (14:43 IST)
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടിയ മലയാളി യുവതിയുടെ മൃതദേഹം തമിഴ്‌നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍. തിരുവനന്തപുരം സ്വദേശിനി രഞ്ജിനി (32) യുടെ മൃതദേഹമാണ് തമിഴ്‌നാട്ടിലെ കാവേരിപ്പട്ടണത്തിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
 
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സൂര്യ എന്ന യുവാവിനൊപ്പം ജീവിക്കാനാണു യുവതി ഭര്‍ത്താവിനേയും ബന്ധുക്കളേയും ഉപേക്ഷിച്ചു തമിഴ്‌നാട്ടിലെത്തിയത്. ഇവിടെയെത്തി യുവാവിനൊപ്പം വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുകയായിരുന്നു. കാവേരിപ്പട്ടണത്തുള്ള വസ്ത്രശാലയില്‍ കഴിഞ്ഞ നാലു മാസത്തോളമായി ജോലിയും ചെയ്തിരുന്നു.
 
ഇതിനിടെയാണ് യുവതി ഒരാഴ്ചത്തേക്കായി ഡല്‍ഹിയില്‍ പോയത്. എന്ത് ആവശ്യത്തിനാണ് ഡല്‍ഹിയില്‍ പോകുന്നതെന്ന് സൂര്യയോട് പറഞ്ഞിരുന്നില്ല. പിന്നീട് ഒരാഴ്ചത്തേക്ക് ശേഷം രഞ്ജിനി ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തി. എന്തിനാണ് ഡല്‍ഹിയിലേക്ക് പോയതെന്ന് ചോദിച്ച് സൂര്യ രഞ്ജിനിയോട് തര്‍ക്കിച്ചു. തര്‍ക്കത്തിനു പിന്നാലെയാണ് രഞ്ജിനിയെ കാണാതായത്. തൊട്ടടുത്ത ദിവസം രഞ്ജിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മാനസിക വിഷമത്തെ തുടര്‍ന്ന് താന്‍ മരിക്കുകയാണെന്നുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. രഞ്ജിനിയുടെ മരണത്തിനു ശേഷം സൂര്യ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍