മധ്യപ്രദേശില്‍ മഴക്കാലത്ത് ആന്റി വെനം, റാബിസ് വാക്‌സിന്‍ എന്നിവയുടെ ക്ഷാമം; പാമ്പുകടിയേറ്റ് കഴിഞ്ഞ വര്‍ഷം മരിച്ചത് 2500 പേര്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 4 ജൂലൈ 2025 (14:09 IST)
മധ്യപ്രദേശില്‍ മഴക്കാലത്ത് സംസ്ഥാനത്ത് ആന്റി-വെനം സെറം, ആന്റി-റാബിസ് വാക്‌സിന്‍ എന്നിവയുടെ ക്ഷാമം രൂക്ഷമാകുന്നു. ഇതോടൊപ്പം പാമ്പുകടിയേറ്റ കേസുകള്‍ വര്‍ധിക്കുന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. മഴക്കാലത്ത് പാമ്പുകള്‍ കൂടുതല്‍ സജീവമാകുകയും വയലുകളിലും വെള്ളപ്പൊക്ക പ്രദേശങ്ങളിലും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുകയും ചെയ്യുന്നതിനാല്‍ ഇത്തരം കേസുകള്‍ കുത്തനെ വര്‍ദ്ധിച്ചു.
 
കഴിഞ്ഞ വര്‍ഷം ഏകദേശം 2,500 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പാമ്പുകടിയേറ്റ കേസുകളെ ഒരു ദുരന്തമായി പ്രഖ്യാപിച്ചു. ഓരോ മഴക്കാലത്തും ഈ പ്രവണത കൂടുതല്‍ വഷളാകുന്നു. പാമ്പുകളുടെ ആവാസ വ്യവസ്ഥകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് അവയെ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് അടുപ്പിക്കുന്നു. 
 
പാമ്പുകടിയേറ്റ മരണങ്ങള്‍ക്ക് സംസ്ഥാനം 4 ലക്ഷം നഷ്ടപരിഹാരം നല്‍കുന്നു. ഈ വര്‍ഷം മണ്‍സൂണ്‍ ആരംഭിച്ചതിന് പിന്നാലെ ജില്ലകളിലും മരുന്നുകളുടെ ഗുരുതരമായ ക്ഷാമം നേരിടുകയാണ്. പാമ്പുകടിയേറ്റാല്‍ ചികിത്സ ലഭിക്കാതെ വരുന്ന അവസ്ഥയാണുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍