കൊല്‍ക്കൊത്തയില്‍ ആറാം ക്ലാസുകാരി സ്കൂളില്‍ മനഭംഗത്തിരയായി

തിങ്കള്‍, 2 ജൂണ്‍ 2014 (15:39 IST)
രാജ്യത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെ പീഡനം വര്‍ദ്ധിക്കുന്നു. യു‌എന്‍ നടത്തിയ അപലപനങ്ങള്‍ രാജ്യത്തിന്റെ കണ്ണു തുറപ്പിച്ചില്ല എന്ന് തെളിയിച്ചു കൊണ്ട് പശ്ചിമ ബംഗാളില്‍ ആറാം ക്ലാസുകാരിയെ സ്കൂളില്‍ വച്ച് കൂട്ട മാനഭംഗത്തിനിരയാക്കി.

പശ്ചിമ ബംഗാളിലെ ബീര്‍ഭൂം ജില്ലയിലാണ് വ്യാഴാഴ്ച നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. ഇതേ സ്‌കൂളിലെ തന്നെ മൂന്നു ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇവരില്‍ രണ്ടു പേര്‍ പിടിയിലായി. ഒരാള്‍ ഒളിവിലാണ്.

കളിക്കാന്‍ പോകുന്നതിനിടെ മുഖംമൂടി ധരിച്ചെത്തിയ മൂന്നു യുവാക്കള്‍ ചേര്‍ന്ന് തന്നെ സമീപത്തുള്ള കുളത്തിനടുത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് 13 വയസ്സുള്ള കുട്ടി പരാതിപ്പെട്ടു. പെണ്‍കുട്ടിയുടെ പിതാവ് പരാതിയുമായി നാട്ടുകൂട്ടത്തെ സമീപിച്ചുവെങ്കിലും നീതി ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് പോലീസിനു പരതി നല്‍കിയത്

സംഭവത്തില്‍ ഗ്രാമത്തലവനു പങ്കുള്ളതായും പോലീസ് സംശയിക്കുന്നു. ഇയാള്‍ ഒളിവിലാണ്.

വെബ്ദുനിയ വായിക്കുക