അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തിരെഞ്ഞെടുപ്പിനെ തുടർന്ന് കഴിഞ്ഞ നാലുമാസമായി ഇന്ധനവില ഉയർത്തിയിരുന്നില്ല.പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ്. അതിനാൽ തന്നെ വരും ദിവസങ്ങളിലും ഇന്ധനവില ഉയരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.