ഒക്ടോബർ 12നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒരു ഔദ്യോഗിക കൂടികാഴ്ചക്കെന്ന പേരിൽ ഇറ്റാനഗറിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി എം എൽ എ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോലീസിന് പരാതി നൽകിയെങ്കിലും പോലീസ് കേസ് അട്ടിമറിച്ചെന്നും യുവതി ആരോപിക്കുന്നു. അരുണാചലിൽ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് ഡൽഹിയിൽ വന്ന് മാധ്യമപ്രവർത്തകരോട് വന്ന് കാര്യങ്ങൾ വിശദമാക്കുന്നതെന്നും യുവതി പറഞ്ഞു.