ഒളിച്ചോടി വിവാഹിതരാകാമെന്ന് പറഞ്ഞ് യുവതിയെ പറ്റിച്ചു: പിന്നീട് യുവാവിന് സംഭവിച്ചത്...

ബുധന്‍, 13 ജൂലൈ 2016 (14:31 IST)
ഒളിച്ചോടി വിവാഹം കഴിച്ച ശേഷം ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് പറ്റിച്ചതിന് കാമുകനു നേരെ യുവതിയുടെ ക്രൂരമര്‍ദ്ദനം. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ റൂറല്‍ പൊലീസ് സ്‌റ്റേഷനിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
 
പട്ര ഗ്രാമത്തിലെ നിവാസികളും അയല്‍‌വാസികളുമായ മൂന്ന് കുട്ടികളുടെ അമ്മയായ പുഷ്പാജ്ഞലിയും ബല്‍ജീട്ട് എന്ന യുവാവുമാണ് ഒളിച്ചോടാന്‍ പദ്ധതിയിട്ടത്. ഇവര്‍ കുറെ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ അവസാന നിമിഷത്തില്‍ യുവാവ് കാലുമാറുകയായിരുന്നു. തുടര്‍ന്നാണ് യുവതി ചെരുപ്പൂരി തല്ലിയത്.
 
എന്നാല്‍ യുവാവിനെ ചെരുപ്പൂരി അടിച്ചതിനെ തുടര്‍ന്നാണ് ഇരുവരും പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. എന്നാല്‍ ഒളിച്ചോടുന്ന കാര്യത്തില്‍ താന്‍ വാക്ക് പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ യുവാവിനെ യുവതി പൊലീസ് സ്റ്റേഷനില്‍ വച്ച് വീണ്ടും ആക്രമിക്കുകയായിരുന്നു.
 
അതേസമയം യുവാവുമായി പല തവണ ശാരീരിക ബന്ധമുണ്ടായിട്ടുണ്ടെന്ന് യുവതി വ്യക്തമാക്കി. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവും വീട്ടുക്കാരും യുവതിയെ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.യുവാവിനെതിരെ യുവതി പീഡനക്കേസ് കൊടുക്കുകയും ചെയ്തു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക