വിതരണം ചെയ്തത് പോത്തിറച്ചി അല്ലെന്നും പശു മാംസമാണെന്നും ആരോപിച്ച് ഒരു വിഭാഗം രംഗത്തു വന്നതോടെ യൂണിവേഴ്‌സിറ്റിക്കെതിരെ പ്രതിഷേധം ശക്തമായി. എ എം യു മെഡിക്കല്‍ കോളജ് ക്യാന്റിനെതിരെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി മേയര്‍ ശകുന്തള ഭാരതിയുടെ നേതൃത്വത്തില്‍ പോലീസ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. സംഭവം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.