ബിസ്മില്ലാഖാന്‍- ഷെഹനായി ചക്രവര്‍ത്തി

സംഗീതാസ്വാദകരുടെ മനസ്സിലെ ഉസ്താദ്, രാഷ്ട്രം ഭാരതരത്നം നല്‍കി ആദരിച്ച അതുല്യ പ്രതിഭ. ഇന്ന് അദ്ദേഹറ്റ്ഘ്തിന്‍റെ ചരമ ദിനം

അദ്ദേഹത്തിന് 1965 ല്‍ ഡല്‍ഹിയിലെ ദേശീയ സാംസ്കാരിക സമിതി ''അഖില ഭാരതീയ ഷെഹനായി ചക്രവര്‍ത്തി'' പട്ടം നല്‍കി ആദരിച്ചിട്ടുണ്ട്.

ലോകമെന്പാടും സ്നേഹാദരങ്ങളോടെ ഉസ്താദെന്നു വിളിക്കുന്പോഴും സൈക്കിള്‍ റിക്ഷ തന്നെയായിരുന്നു ഉസ്താദിന്‍റെ പ്രിയ വാഹനം.

ഇന്ത്യയുടെ ആദ്യ റിപ്പബ്ളിക് ദിനത്തില്‍ ചെങ്കോട്ടയില്‍ തന്‍റെ മാന്ത്രികസ്പര്‍ശമുള്ള ഷെഹനായ് വാദനത്തിലൂടെ കേഴ്വിക്കാരെ മുഴുവന്‍ ഉസ്താദ് ആനന്ദലഹരിയിലാറാടിച്ചു. സ്വാതന്ത്ര്യത്തിന്‍റെ മധുരം നുകരാന്‍ ഇന്ത്യക്ക് ഉസ്താദിന്‍റെ സംഗീതം അകന്പടിയുണ്ടായിരുന്നു.

എന്നാല്‍ ഇന്ത്യാഗേറ്റില്‍ ഷെഹനായ് വാദനം നടത്തണമെന്ന തന്‍റെ അവസാനമോഹം സഫല്‍മാകാതെയാണ് ഉസ്താദ് മടങ്ങിയത്. തലമുറകളെ തന്‍റെ സംഗീതത്തിലൂടെ നിര്‍വൃതിയിലെത്തിച്ച ഈ കലാകാരന് ഇന്ത്യാ കവാടത്തില്‍ നടത്തുന്ന പ്രകടനം അവിസ്മരണീയമാക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു.

ആഗസ്ത് 9 ന് ഇന്ത്യാഗേറ്റില്‍ നടത്താനുദ്ദേശിച്ച ഷെഹനായ് കച്ചേരി സുരക്ഷാകാരണങ്ങളാല്‍ ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. ഒരു മുസ്ളീമായതുകൊണ്ടാണ് ബിസ്മില്ലാ ഖാന് അനുമതി നിഷേധിക്കപ്പെട്ടത് എന്നും ആരോപണമുയര്‍ന്നിരുന്നു.


അതെന്തുതന്നെയായാലും മുസ്ളീമായതു കൊണ്ട് തനിക്കൊരു കടന്പയും കടക്കേണ്ടി വന്നിട്ടില്ലെന്നാണ് ആ മനുഷ്യസ്നേഹി വിവാദത്തോട് പ്രതികരിച്ചത്.

മറ്റുള്ളവര്‍ അദ്ദേഹത്തിന്‍റെ മതവും സംഗീതവും തമ്മിലുള്ള വൈരുദ്ധ്യം കണ്ടെത്തിയപ്പോള്‍ ബിസ്മില്ലാ ഖാന് അത് രണ്ടിനേയും തമ്മില്‍ ഒന്നിപ്പിക്കാനുള്ള ദൈവികമായ മാര്‍ഗ്ഗമായിരുന്നു.

ഷിയാ വിശ്വാസിയായിരുന്നപ്പോള്‍ തന്നെ വിദ്യാദേവതയായ സരസ്വതീ ദേവിയുടേയും ശിവന്‍റേയും വിശ്വാസിയായിരുന്നു ബിസ്മില്ലാ ഖാന്‍. ബനറസ് ഹിന്ദു സര്‍വ്വകലാശാലയു ശാന്തിനികേതനും അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്കി ആദരിച്ചു.


രണ്ടരയടി നീളമുള്ള ചെറിയൊരു സംഗീതോപകരണം. ഷെഹനായ് കൊണ്ട് സംഗീതത്തിന്‍റെ പാലാഴികള്‍ തീര്‍ത്ത ആചാര്യന്‍ ഉസ്താദ് - ബിസ്മില്ലാ ഖാന്‍.അനശ്വരമായ സംഗീതം ബാക്കി നിര്‍ത്തി അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു

പതിനാലാം വയസ്സില്‍ തുടങ്ങിയ അദ്ദേഹത്തിന്‍റെ സംഗീത സപര്യ മരണം വരെ അനസ്യൂതം തുടര്‍ ന്നു. അദ്ദേഹത്തെ അത്യാധുനിക താന്‍സെന്‍ എന്ന് ചിലര്‍ വിശേഷിപ്പിക്കുന്നു.

ജീവിതത്തില്‍ ഒട്ടേറെ ലാളിത്യം പുലര്‍ത്തുന്ന ഒരാളാണ് ഉസ്താദ്. ട്രെയിനില്‍ ജ-നതാ ക്ളാസിലായിരുന്നു പത്ത് വര്‍ഷം മുന്‍പു വരെ ഉസ്താദിന്‍റെ യാത്ര. പ്രായാധിക്യം മൂലം ഇപ്പോള്‍ യാത്ര വിമാനത്തിലാക്കി.


വാരാണസിയിലെ ഗംഗാ തീരത്തെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഉസ്താദ് പതിവായി കാശി വിശ്വേശ്വരനെ ദര്‍ശിക്കുകയും സംഗീതാര്‍ച്ചന നടത്തുകയും ചെയ്യാറുണ്ട്.

വര്‍ഷത്തില്‍ കുറഞ്ഞത് മൂന്നു തവണയെങ്കിലും പൊതുജ-നത്തിനു വേണ്ടി സൗജ-ന്യമായി പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

1916 മാര്‍ച്ച് 21ന് ബീഹാറിലെ ദുംഗവോണ്‍ ഗ്രാമത്തില്‍ ആണ് ഉസ്താദ് ജനിച്ചത്. ഷെഹനായ് വിദഗ്ദ്ധനായിരുന്ന പൈഖമ്പാറിന്‍റെ മകനായ ഉസ്താദ് , വാരാണസിയിലെ അഹമ്മദ് ഹുസൈന്‍റെ കീഴിലാണ് ഷെഹനായ് വാദനം അഭ്യസിച്ചത്.

ഉസ്താദ് ബെദ് ഗുലാം അലിഖാന്‍ ആയിരുന്നു തുടക്കത്തില്‍ ബിസ്മില്ലാ ഖാനുമായി വേദികള്‍ പങ്കിട്ടിരുന്നത്. സാംസ്കാരിക ഉത്സവ വേദികളിലും കല്യാണ വേദികളിലും ഒരു കാലത്ത് ഇവരുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

അരങ്ങേറ്റം കഴിഞ്ഞ് വളരെ കുറഞ്ഞ കാലം കൊണ്ട് ഷെഹനായ് സംഗീതത്തില്‍ ജ-നലക്ഷങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.


സ്വതസിദ്ധമായ ശൈലിയില്‍ സംഗീത വ്യാകരണത്തിന് കോട്ടം തട്ടാതെ ഒരുപാട് ക്ളാസിക്കല്‍ രാഗങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. സംഗീത പ്രേമികളെ സംഗീത ഭക്തന്മാരായാണ് അദ്ദേഹം കാണുന്നത്.

എം.എസ്.സുബ്ബലക്ഷ്മിക്കും നാദസ്വര വിദ്വാന്‍ ടി.എന്‍.രാജ-രത്നം പിള്ളയ്ക്കും മഹദ്സ്ഥാനം കല്‍പ്പിക്കുന്ന ഉസ്താദ് തന്നെ വളരെയധികം സ്വാധീനിച്ചിട്ടുള്ള മഹാനായ സംഗീതജ-്ഞന്‍ അബ്ദുള്‍ കരീമിനെ കുറിച്ച് പലപ്പോഴും വാചാലനാകാറുണ്ട്.

സംഗീതത്തില്‍ വിജ-യം നേടാന്‍ കുറുക്കുവഴികളൊന്നുമില്ലെന്നും കഠിനാദ്ധ്വാനവും ഗുരുവിന്‍റെ കീഴിലുള്ള സാധനയുമാണ് അതിനുള്ള പോംവഴിയെന്നും അദ്ദേഹം പറയാറുണ്ട്.

പാശ്ഛാത്യ സംഗീതവും പോപ്പ് സംഗീതവും ആസ്വദിക്കുന്ന ഇന്നത്തെ തലമുറയോട് ക്ളാസിക്കല്‍ സംഗീതത്തെ കൂടി സ്നേഹിക്കാന്‍ ഉസ്താദ് ഉപദേശിക്കുന്നു. അതുല്യമായ ആനന്ദം അവ പ്രദാനം ചെയ്യും.

അദ്ദേഹത്തിന്‍റെ മൂത്ത മകന്‍ ഉസ്താദ് നയ്യാര്‍ ഹുസൈന്‍ ഷഹാനയുമായും ഇളയമകന്‍ നസീം ഹുസൈന്‍ തബല വായിച്ചും കുറേക്കാലം ഉസ്താദിനോടൊപ്പമുണ്ടായിരുന്നു.



വെബ്ദുനിയ വായിക്കുക