എം ടി x പദ്‌മനാഭന്‍

PROPRO
മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാര്‍ വീണ്ടും ഏറ്റുമുട്ടുന്നു. മലയാളസാഹിത്യത്തിലെ ‘ചൂടന്‍‘ കഥാകാരനായ ടി പദ്‌മനാഭന്‍ എം ടി വാസുദേവന്‍ നായര്‍ക്ക്‌ എതിരെ പൊട്ടിത്തെറിച്ചത്‌ സാഹിത്യ ലോകത്ത്‌ പുതിയ ചര്‍ച്ചകള്‍ക്ക്‌ വഴി തുറന്നിരിക്കുകയാണ്‌.

തിരൂര്‍ തുഞ്ചന്‍ സ്‌മാരകത്തിന്‍റെ നടത്തിപ്പിനെതിരെയാണ്‌ പത്മനാഭന്‍ രംഗത്ത്‌ വന്നത്‌. തുഞ്ചന്‍ പറമ്പിനെ സിനിമ ശാലയാക്കി മാറ്റാനാണ്‌ എം ടി ശ്രമിക്കുന്നത്‌ എന്നാണ്‌ ആരോപണം.

എം ടിയോട്‌ ആസൂയ ഉള്ളത്‌ കൊണ്ട മാത്രമല്ല താന്‍ ഈ ആരോപണം ഉന്നയിക്കുന്നതെന്നും. തന്‍റെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നും പത്മനാഭന്‍ ചൂണ്ടികാട്ടുന്നു.

സിനിമാക്കാരായ തമ്പി ആന്‍റണിയേയും ശ്യാമപ്രസാദിനെയും തുഞ്ചന്‍ പറമ്പില്‍ ആദരിച്ചതിനേയും പത്മനാഭന്‍ വിമര്‍ശിച്ചു.

എം ടി നേരിട്ട്‌ പത്മനാഭന്‌ മറുപടി നല്‌കിയില്ലെങ്കിലും എം ടി ക്ക്‌ വേണ്ടി സാഹിത്യ അക്കാദമി പ്രസിഡന്‍റ് എം മുകുന്ദന്‍ രംഗത്ത്‌ എത്തിയിട്ടുണ്ട്‌.

എം ടിയെ പത്മനാഭന്‍ ആജീവനന്ത ശത്രുവായിട്ടാണ്‌ കാണുന്നതെന്ന്‌ മുകുന്ദന്‍ കുറ്റപ്പെടുത്തി. എം ടിയുടെ നേതൃത്വത്തില്‍ തുഞ്ചന്‍ സ്‌മാരകം നല്ല രീതിയിലാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങള്‍ ഉയരുമ്പോള്‍ എഴുത്തുകാരന്‍ പ്രതികരിക്കേണ്ടത്‌ സാഹിത്യ കൃതികളിലൂടെയാകണമെന്നും മുകുന്ദന്‍ പറയുന്നു. എന്തായാലും ഏറെ കാലത്തിന്‌ ശേഷം മലയാള സാഹിത്യത്തില്‍ പുതിയ വിവാദം ഉയര്‍ന്നിരിക്കുകയാണ്‌

വെബ്ദുനിയ വായിക്കുക