കാമുകനെ വീട്ടുകാര്‍ ജയിലിലാക്കി; 15കാരി ആത്മഹത്യ ചെയ്തു

വ്യാഴം, 24 ജൂലൈ 2014 (14:36 IST)
കാമുകനെ വീട്ടുകാര്‍ ചേര്‍ന്ന് പീഡനക്കേസില്‍ ജയിലിലാക്കിയതില്‍ മനം നൊന്ത് 15 കാരി ആത്മഹത്യ ചെയ്തു. പുല്ലമ്പാറ ഏറത്തുവയല്‍ കിഴക്കുംകര വീട്ടില്‍ മിനിയാണ് ഇന്നലെ രാത്രി ഏഴ് മണിയോടെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തത്
 
എന്നാല്‍ സ്വാഭാവിക മരണമാക്കി തീര്‍ത്ത് മിനിയുടെ മൃതദേഹം സംസ്കരിക്കാനുള്ള മാതാപിതാക്കളുടെ ശ്രമം സംഭവത്തില്‍ ദുരൂഹത തോന്നിയ നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനേ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പരിശോധിച്ചപ്പോള്‍ കഴുത്തില്‍ കയര്‍ മുറുകിയ പാട് കണ്ടു. സംഭവം ആത്മഹത്യതയാണെന്ന് സ്ഥിരീകരിച്ചതായി വെഞ്ഞാറമൂട് എസ് ഐ ജയന്‍ പറയുന്നു.
 
പത്തുദിവസം മുമ്പാണ് മിനിയുടെ കാമുകനും അയല്‍വാസിയുമായ മണിലാലിനെ (21) പൊലീസ് അറസ്റ്റ് ചെയ്തത്. മിനിയെ പീഡിപ്പിച്ചുവെന്ന് അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
 
എന്നാല്‍ ഇന്നലെ ഏഴു മണിയോടെയാണ് മിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അച്ഛന്‍ മോഹനനും അമ്മ ബിന്ദുവും ചേര്‍ന്ന് ഓട്ടോ പിടിച്ച് മിനിയെയും കൊണ്ട്  എട്ടുമണിയോടെ കന്യാകുളങ്ങര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി. മകള്‍ പനി പിടിച്ച് കിടക്കുകയാണെന്നും ചികിത്സിക്കണമെന്നു ആവശ്യപ്പെട്ടു.
 
എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുമ്പു തന്നെ മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. മൃതശരീരം തിരികെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലം സംശയം തോന്നിയ നാട്ടുകാരാണ് സംഭവം പുറത്തുകൊണ്ടുവരാന്‍ കാരണക്കാരായത്. വെഞ്ഞാറമൂട് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക