അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 6 ജൂണ്‍ 2025 (18:21 IST)
തലസ്ഥാന നഗരത്തില്‍ ഒമ്പത് വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്ന്  പ്രാഥമിക നിഗമനം. നേമം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ശാന്തിവിളയിലെ ശ്യാമിന്റെയും ലേഖയുടെയും മകള്‍ അഹല്യയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.  രാവിലെ അമ്മ കുട്ടിയെ ശകാരിച്ചിരുന്നുവെന്നും അതിന്റെ പേരിലായിരിക്കാം കുട്ടി ആത്മഹത്യ ചെയ്തതെന്നുമാണ് പോലീസ് നിഗമനം. നേമം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു അഹല്യ. 
 
ഭാര്യയ്ക്ക് അസുഖമായതിനാല്‍ കുട്ടിയുടെ അച്ഛന്‍ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയായിരുന്നു. അതിനിടയില്‍, അഹല്യ വീഴുകയും അമ്മ ശകാരിക്കുകയും തല്ലുകയും ചെയ്തതായി പോലീസ് പറഞ്ഞു. ആശുപത്രിയിലേക്ക് പോകുമ്പോള്‍ സുരക്ഷിതമായി അകത്ത് ഇരിക്കാന്‍ പറഞ്ഞിട്ടാണ് രക്ഷിതാക്കള്‍ പോയതെന്നും പോലീസ് പറഞ്ഞു. 
 
രക്ഷിതാക്കള്‍ കുട്ടിയെ അവളുടെ പിതൃസഹോദരിയുടെ അടുത്ത് വിട്ടിട്ടാണ് ആശുപതിയില്‍ പോയത്. ഭക്ഷണം പാകം ചെയ്ത ശേഷം, അമ്മായി കുട്ടിയെ ഉച്ചഭക്ഷണത്തിന് വിളിച്ചു, പക്ഷേ അവള്‍ വന്നില്ല. തുടര്‍ന്ന് അടച്ചിട്ട മുറിയുടെ ജനാലയിലൂടെ നോക്കിയപ്പോള്‍ കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്ഥലത്തെത്തിയ നേമം പോലീസ് കേസെടുത്തു. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍