സംസ്ഥാനത്തുനിന്നു കാണാതായ ചിലർക്കു ഖുറേഷി തീവ്രമതപഠന ക്ലാസുകള്‍ നല്‍കിയിരുന്നതായും ഭീകര സംഘടനയായ ഐഎസിലേക്കു റിക്രൂട്ട് ചെയ്തെന്നുമുളള വിവരങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച നവി മുംബൈയിലെ നെരൂളില്‍ നിന്ന് ആര്‍ സി ഖുറേഷിയെയും ശനിയാഴ്ച കല്യാണിൽ നിന്ന് റിസ്‍വാന്‍ ഖാനെയും എ ടി എസ്- കേരള പൊലീസ് സംയുക്ത സംഘം അറസ്റ്റ് ചെയ്തത്.