'തനിക്കുവേണ്ടി ആരും വന്നില്ല, ഇനി മത്സരിക്കുന്നില്ല': വൈകാരികമായി പ്രതികരിച്ച് കെ മുരളീധരന്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 4 ജൂണ്‍ 2024 (20:41 IST)
തൃശൂരിലെ തോല്‍വിയില്‍ വൈകാരികമായി പ്രതികരിച്ച് കെ മുരളീധരന്‍. പൊതുരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണെന്നും തല്‍ക്കാലത്തേക്ക് പാര്‍ട്ടി പ്രവര്‍ത്തനത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ തന്നെ താന്‍ മത്സരിച്ചെങ്കില്‍ താന്‍ ജയിക്കുമായിരുന്നെന്നും താന്‍ നിന്നുകൊടുത്തത് തന്റെ തന്നെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
 
ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്കുവേണ്ടി പ്രധാനമന്ത്രി നിരവധി തവണയാണ് വന്നത്. വിഎസ് സുനില്‍കുമാറിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും നിരവധി തവണ എത്തി. എന്നാല്‍ തനിക്കുവേണ്ടി ആരും വന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കെ.മുരളീധരന്‍ ഇത്തവണ നേടിയത് 3,28,124 വോട്ടുകള്‍ മാത്രമാണ്. കേണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് നഷ്ടപ്പെട്ടത്. കൂടാതെ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. നാലുലക്ഷത്തിലേറെ വോട്ടുകള്‍ 2019ല്‍ പ്രതാപന്‍ നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍