ഗവർണർ ആർഎസ്എസിന്റെയും അമിത് ഷായുടെയും ഏജന്റെന്ന് രമേശ് ചെന്നിത്തല

അഭിറാം മനോഹർ

ബുധന്‍, 29 ജനുവരി 2020 (11:05 IST)
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർ എസ് എസിന്റെയും അമിത് ഷായുടെയും ഏജന്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സർക്കാറുമായുള്ള സംസ്ഥാനസർക്കാറിന്റെ പാലമാണ് ഗവർണറെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭയിൽ ബജറ്റ് സമ്മേളത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്‌ക്കരിക്കുകൊണ്ട് നിയമസഭക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ചങ്ങല പിടിച്ചതെല്ലാം മുഖ്യമന്ത്രിയുടെ നാടകമാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റേത് ഇരട്ടത്താപ്പാണെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്ന് ജനങ്ങൾക്ക് വ്യക്തമായെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കേരളത്തെ അപമാനിച്ച ഗവർണർക്കെതിരെ എന്തിനാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്നും ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ പ്രമേയം പിന്തുണയ്ക്കണമെന്നാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
 
ഇന്ന് ബജറ്റ് സമ്മേളത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള നയപ്രഖ്യാപനത്തിനെത്തിയ ഗവര്‍ണറെ ഗോ ബാക്ക് വിളികളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം തടഞ്ഞിരുന്നു. ഇവരെ വാച്ച് ആന്‍ഡ് വാര്‍ഡ് ബലം പ്രയോഗിച്ചാണ് ഇവരെ പിടിച്ചുമാറ്റിയത്. തുടർന്ന് ഗവർണർ നയപ്രഖ്യാപനം തുടരുകയും പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്കരിക്കുകയുമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍