‘ശബരിമലയിൽ വലിയ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ഞാൻ ഇടപെട്ടത്, സംഭവത്തിൽ ഗൂഡാലോചനയുള്ളതായി കടകം‌പള്ളി

വെള്ളി, 19 ഒക്‌ടോബര്‍ 2018 (15:24 IST)
രഹന ഫാത്തിമ ശാബരിമലയിൽ കയറുന്നതിനെ എതിർത്ത പ്രസ്ഥാവനയിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ. ശബരിമലയിൽ വലിയ കലാപനീക്കത്തിനുള്ള സൂചന ലഭിച്ചതോടെയാണ് സംഭവത്തിൽ ഇടപെട്ടതെന്ന് കടകം‌പള്ളി വ്യക്തമാക്കി.
 
ആക്റ്റിവിസ്റ്റായ യുവതികൾ പമ്പയിൽ നിന്നും നടപന്തലിൽ എത്തുന്നത് വരെ രണ്ടേകാൽ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങൾ ഇല്ലായിരുന്നുവെന്നത് ചില അന്തർധാരകളുടെ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അവർ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘർഷം സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നു എന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
 
ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
 
വലിയ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ഞാൻ ഇടപെട്ടത്. ശബരിമലയിൽ കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണം. ആക്റ്റീവിസ്റ്റായ യുവതികൾ പമ്പയിൽ നിന്നും നടപന്തലിൽ എത്തുന്നത് വരെ രണ്ടേകാൽ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങൾ ഇല്ലായിരുന്നുവെന്നത് ചില അന്തർധാരകളുടെ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അവർ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘർഷം സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നു. സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാൻ നോക്കുന്നവർക്ക് ഒപ്പം നിൽക്കേണ്ട ബാധ്യത സർക്കാരിനില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍