അറബിക്കടലിലെ കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 29 മെയ് 2025 (17:08 IST)
അറബിക്കടലിലെ കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. പാരിസ്ഥിതിക -സാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. റവന്യൂ സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഇതോടെ ദുരന്തനിവാരണ നിയമം അനുസരിച്ചുള്ള നടപടിയെടുക്കാന്‍ സാധിക്കും. 
 
കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഫണ്ടും ആവശ്യപ്പെടാം. കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചിപ്പുറം കടലില്‍ 600 ലേറെ കണ്ടെയ്‌നറുമായി വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എംഎസ് സി എല്‍സ3 എന്ന കപ്പല്‍ ചരിഞ്ഞത്. ഞായറാഴ്ച കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി. കപ്പലില്‍ നിന്ന് വീണ കണ്ടൈനറുകള്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ അടിഞ്ഞു. 50 കണ്ടൈനുകളാണ് ഇതുവരെ തീരത്ത് അടിഞ്ഞത്. കാലിയായ കണ്ടെയ്‌നറുകളാണ് അടിഞ്ഞത്.
 
പ്ലാസ്റ്റിക് പെല്ലറ്റുകള്‍ കടലില്‍ വീണിട്ടുണ്ട്. കൂടാതെ എണ്ണയുടെ അംശവും കലര്‍ന്നിട്ടുണ്ട്. കപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെ തീരസേനയും നായികസേനയും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍