മൂന്നാംപ്രതി ശക്തിവേല്‍ അറസ്റ്റിലായതോടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു, അഡ്വ. കെ.വി സോഹന്‍ എന്നിവരും മഹിജയും കുടുംബവുമായി ചര്‍ച്ച നടത്തി. പിന്നാലെ മുഖ്യമന്ത്രി മഹിജയെ ഫോണില്‍ വിളിക്കുകയും പ്രതികളെ പിടികൂടാമെന്നും ഡിജിപി ഓഫിസിന് മുന്നിലുണ്ടായ പൊലീസ് അതിക്രമത്തില്‍ നടപടി എടുക്കാമെന്നും ഉറപ്പ് നല്‍കി. ആ ഉറപ്പിൻമേൽ കരാറിലും ഒപ്പുവെയ്ക്കുകയുണ്ടായി.