ജൂണ്‍ മാസത്തില്‍ പച്ചതേങ്ങ കിലോയ്ക്ക് 79 രൂപ എന്ന നിലയിലാണ് വ്യാപാരം നടന്നിരുന്നത്. ഫെബ്രുവരിയില്‍ 50 രൂപയായിരുന്ന തേങ്ങ വില മാര്‍ച്ചില്‍ 60 രൂപയായും ഏപ്രിലില്‍ 68 രൂപയായും ജൂണില്‍ 80 രൂപ വരെയും ഉയര്‍ന്നിരുന്നു. എന്നാല്‍ നിലവില്‍ 63 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കര്‍ണാടകയില്‍ വിളവെടുപ്പ് കാലമായതോടെ കേരളത്തില്‍ നിന്നുള്ള കയറ്റുമതി കുറഞ്ഞതാണ് വില കുറയാന്‍ ഇടയാക്കിയിരിക്കുന്നതെന്നാന് വ്യാപാരികള്‍ പറയുന്നു.