പോരാട്ടങ്ങളിലൂടെ മാത്രമേ എല്ലാ അവകാശങ്ങളും നേടിയിട്ടുള്ളൂ എന്ന് ആശ സമരസമിതി പ്രതിനിധി എംഎ ബിന്ദു പറഞ്ഞു. പട്ടിണിക്ക് എതിരായ സമരമായിരുന്നു ആശമാരുടെതെന്നും സമരത്തിന്റെ രൂപം മാറുന്നേയുള്ളൂ എന്നും മിനിമം കൂലി എന്നാവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞദിവസം ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം 7000 രൂപയില്‍ നിന്ന് 8000 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു.