വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലീം സ്ത്രീകളുടെ ജീവനാംശം: കോടതി വിധിയെ സ്വാഗതം ചെയ്ത് ഷുക്കൂര്‍ വക്കീല്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 10 ജൂലൈ 2024 (16:03 IST)
വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം തേടാമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ഷുക്കൂര്‍ വക്കീല്‍. മുസ്ലീം സമുദായത്തിലെ പുരുഷന്മാര്‍ക്കും സ്ത്രീകളെ നോക്കുവാനുള്ള ഉത്തരവാദിത്വം ഉണ്ടെന്ന് ഈ വിധി ഓര്‍മിപ്പിക്കുന്നെന്നും ഒരു താക്കീതാണ് ഈ വിധിയെന്നും നടനും കൂടിയായ സി ഷുക്കൂര്‍ പറഞ്ഞു. ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. 
 
മുസ്ലീം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍ നിയമം മതേതര നിയമത്തെ മറി കടക്കില്ലെന്നും കോടതി വ്യക്തമാക്കി. സെക്ഷന്‍ 125 മതങ്ങള്‍ക്കപ്പുറത്തേക്ക് രാജ്യത്ത് വിവാഹിതരായ എല്ലാ സ്ത്രീകള്‍ക്കും ഒരു പോലെ ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിവാഹ മോചിതയായ ഭാര്യക്ക് 10000രൂപ ഇടക്കാല ജീവനാംശം നല്‍കാനുള്ള തെലങ്കാന ഹൈക്കോടതിയുടെ വിധിക്കെതിരെ മുസ്ലീം യുവാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. ക്രിമിനല്‍ ചട്ടത്തിലെ 125ആം വകുപ്പുപ്രകാരമാണ് കോടതി വിധി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍