‘സായി’യുടെ ജോലി വേണ്ടെന്ന് അപര്‍ണയുടെ അമ്മ

വെള്ളി, 15 മെയ് 2015 (12:39 IST)
സായി (സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) യുടെ ജോലി തനിക്ക് വേണ്ടെന്ന് ആത്മഹത്യ ചെയ്ത തുഴച്ചില്‍ താരം അപര്‍ണയുടെ അമ്മ ഗീത. മകളെ ഉപദ്രവിച്ചവരെയും മരണത്തിലേക്ക് നയിച്ചവരെയും സംരക്ഷിനാണ് സായിയും സര്‍ക്കാരും ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
 
രണ്ടു സീനിയര്‍ വിദ്യാര്‍ഥികളാണ് മകളെയും കൂട്ടുകാരികളെയും പീഡിപ്പിച്ചത്. അവരെ സര്‍ക്കാരും 'സായി'യും ചേര്‍ന്ന് സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. മകളെ പരിശീലകന്‍ ഉപദ്രവിച്ചിട്ടില്ലെന്നും അമ്മ ഗീത പറഞ്ഞു.
 
അപര്‍ണയുടെ അമ്മ ഗീതയ്ക്ക് ക്ലാസ് ഫോര്‍ തസ്തികയില്‍ ജോലി നല്‍കാമെന്നാണ് സായി ഡയറക്ടര്‍ ജനറല്‍ ഇഞ്ചെട്ടി ശ്രീനിവാസന്‍ ഉറപ്പു നല്‍കിയിരുന്നത്. കുടുംബത്തിന് സായി അഞ്ച് ലക്ഷം രൂപയും നല്‍കിയിരുന്നു. റോവിങ്ങില്‍ ദേശീയ ജൂനിയര്‍ വെള്ളിമെഡല്‍ ജേതാവായിരുന്നു മരിച്ച അപര്‍ണ.

വെബ്ദുനിയ വായിക്കുക