ബോട്ടപകടം: 24 മരണം

ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (19:34 IST)
തേക്കടി ജലാശയത്തില്‍ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 24 പേര്‍ മരിച്ചതായി സൂചന. ഇതില്‍ 18 പേരുടെ മരണം സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ കുമളിയില്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം തമിഴ്‌നാട് സ്വദേശിയായ ഒരു സ്‌ത്രീയും രണ്ര് വിദേശികളും രക്ഷപ്പെട്ടതായി സൂചനയുണ്ട്.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം എത്താന്‍ വൈകുന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണമാകുന്നത്.

വെബ്ദുനിയ വായിക്കുക