ബലാൽസംഗം ചെയ്ത ശേഷം വീട്ടമ്മയെ വധിച്ച യുവാവ് പിടിയിൽ

വെള്ളി, 18 ഓഗസ്റ്റ് 2017 (17:42 IST)
ബലാൽസംഗം ചെയ്ത് യുവതിയെ വധിച്ച കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. മതത്തിപ്പറമ്പിൽ ചാക്കേരി താഴെ കുനിയിൽ ഗോപിയുടെ ഭാര്യ റീജ എന്ന മുപ്പത്താറുകാരിയെയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ വലിയകാട്ടിൽ അൻസാർ എന്ന ഇരുപത്തിനാലുകാരൻ ബലാൽസംഗം ചെയ്തു കൊന്നത്.
 
റീജയുടെ മൃതദേഹം വീടിനടുത്തെ തോടിനടുത്തതാണ് കാണപ്പെട്ടത്. മത്സ്യം വാങ്ങാൻ പോയ റീജയെ പ്രതി വായ പൊത്തിപ്പിടിച്ച് സമീപത്തെ പറമ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. എന്നാൽ റീജ ബഹളം വച്ചപ്പോൾ പ്രതി റീജയുടെ മുഖം തോട്ടിലെ വെള്ളത്തിൽ താഴ്ത്തുകയും ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു എന്ന്പോലീസ് വെളിപ്പെടുത്തി.
 
എന്നാൽ ഇതിനു ശേഷമായിരുന്നു പ്രതി റീനയെ  മാനഭംഗപ്പെടുത്തിയത്. റീജ മരിച്ചു എന്നറിഞ്ഞ പ്രതി മൃതദേഹം തോട്ടിലെ വെള്ളത്തിൽ കൊണ്ടിട്ടു. ഇതിനൊപ്പം പ്രതി റീജയുടെ താലിമാല ഊരിയെടുത്തു. പോലീസ് താലിമാല പരാതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. 
 
ചൊക്ലി പോലീസ് എസ്.ഐ ഫായിസ്  അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പെരിങ്ങേത്ത്തൂരിലെ കടമുറിയിൽ നിന്ന് പിടികൂടിയത്. തലശേരി സി.ജെ.എം.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍