സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ കൊല്‍ക്കത്തയ്ക്കു നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ കൊല്‍ക്കത്ത നായകന്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യയുടെ പന്തില്‍ റാഷിക് സലാമിനു ക്യാച്ച് നല്‍കിയാണ് രഹാനെ പുറത്തായത്.