ചൈനയെ പോലുള്ള രാജ്യങ്ങളും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമ്പോള്‍ ഇന്ത്യയെ മാത്രം എന്തിന് ലക്ഷ്യമിടുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ട്രംപിനോട് ചോദിച്ചു. എട്ടുമണിക്കൂറേ ആയിട്ടുള്ളുവെന്നും എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാമെന്നാണ് ട്രംപ് മറുപടി നല്‍കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി യുദ്ധത്തിന് ഇന്ത്യ റഷ്യയെ സഹായിക്കുന്നുവെന്നാരോപിച്ചാണ് ട്രംപിന്റെ തീരുവ നീക്കം.