യുഎസിലെ സ്‌കൂളിൽ 18 കാരന്റെ വെടിവെപ്പ് : 18 വിദ്യാർഥികളടക്കം 21 പേർ മരിച്ചു

ബുധന്‍, 25 മെയ് 2022 (13:06 IST)
അമേരിക്കയിലെ ടെക്‌സാസിലുള്ള സ്‌കൂളിൽ 18കാരൻ നടത്തിയ വെടിവെപ്പിൽ മരണം 21 ആയി. 18 വിദ്യാർഥികളും 3 മുതിർന്നവരുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഉവാള്‍ഡെയിലെ റോബ് എലിമെന്ററി സ്കൂളിൽ ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വെടിവെപ്പുണ്ടായത്.
 
കൈത്തോക്ക് ഉപയോഗിച്ചാണ് 18കാരൻ നിറയുതിർത്തത്. 2 വിദ്യാർഥികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.അമേരിക്കന്‍ പൗരനായ സാല്‍വദോര്‍ റെമോസ് എന്നയാളാണ് വെടിവെപ്പ് നടത്തിയത്. ഇയാളെ പോലീസ് വെടിവച്ചു കൊന്നു.
 
സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷമാണ് ഇയാൾ സ്‌കൂളിൽ വെടിവെപ്പ് നടത്താനെത്തിയത്. 2021ന് ശേഷം അമേരിക്കയിൽ നടക്കുന്ന ഏറ്റവും രൂക്ഷമായ വെടിവെപ്പാണിത്.20 വിദ്യാര്‍ഥികളും ആറ് സ്‌കൂള്‍ ജീവനക്കാരുമാണ് അന്ന് കൊല്ലപ്പെട്ടത്.
 
രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പതാകകൾ താഴ്ത്തിക്കെട്ടാൻ വൈറ്റ് ഹൌസ് നിർദേശം നൽകി.നടന്നത് ഹൃദയഭേദകമായ സംഭവമാണെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍